Skip to main content

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു

സുപ്രീം കോടതിയിലെ ജീവനക്കാരുടെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജാതി സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്യുന്നു. പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക ജാതിക്കാർക്കും സംവരണം ഏർപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയുടെ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയ സുപ്രീം കോടതി വിജ്ഞാപനം അങ്ങേയറ്റം സ്വാഗതാർഹമാണ്. കോടതിയുടെ ജുഡീഷ്യൽ ഇതര സ്റ്റാഫ് ജോലികളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും മുൻ സൈനികർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും സംവരണാനുകൂല്യം വ്യാപിപ്പിച്ച നടപടിയെയും സ്വാഗതം ചെയ്യുന്നു.
കേന്ദ്ര സർക്കാർ നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ സംവരണവും പിന്നോക്കജാതി സംവരണവും നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ഈ തീരുമാനം.രാജ്യത്തെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ബി. ആർ. ഗവായിയുടെ മുൻകൈയിൽ ആണ് ചരിത്രപരമായ ഈ താരുമാനം നടപ്പാക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ജഡ്ജിമാരുടെ നിയമനത്തിൽ ഇപ്പോഴും സംവരണം ഇല്ല എന്നതും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനു കീഴിൽ ഇന്ത്യയിലെ കീഴ്ജാതിക്കാർ ജഡ്ജിമാരാവുന്നത് വല്ലപ്പോഴുമുള്ള അപൂർവ സംഭവമാണെന്നതും ഇപ്പോഴും ഒരു പ്രശ്നമായി നിലനില്ക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.