Skip to main content

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്. കേന്ദ്രവിഹിതവും കേന്ദ്ര ഇൻസെൻറ്റീവിലെ സംസ്ഥാനവിഹിതവും കൂടി ചേർന്ന തുകയാണിത്. കേന്ദ്രം മാത്രമായി ചെലവാക്കിയ തുകയുടെ കണക്ക് നൽകാൻ കേന്ദ്ര തയ്യാറായില്ല.

2023-24 ൽ ഇത് 3277 കോടി ആയിരുന്നു. ഇതിൽ നിന്നും 23 .75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 2020 -21 ൽ ഇത് 3453 കോടി ആയിരുന്നു. 2020 -21 ൽ നിന്നും 27.63 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആകെ ആശമാരുടെ എണ്ണം 10,30,992 ആണ്. ഇവർക്കായി കേന്ദ്രം ചെലവാക്കുന്ന തുക കുംഭമേളയ്ക്ക് അനുവദിച്ച പ്രത്യേക ഗ്രാന്റിനേക്കാളും കുറവായിരിക്കും എന്നതാണ് അവസ്ഥ. കുംഭമേളക്കായി ഉത്തർപ്രദേശ് സർക്കാർ നീക്കിവെച്ച 2500 കോടി രൂപയ്ക്ക് പുറമേ കേന്ദ്രസർക്കാർ 2100 കോടി രൂപ കൂടി പ്രത്യേക ഗ്രാന്റ് ആയി അനുവദിച്ചിരുന്നു.

ആശമാർക്ക് ശമ്പളം നൽകാൻ സംസ്ഥാനസർക്കാരുകൾക്ക് കഴിയുമോ എന്ന സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറി. ആശമാരെ വിഭാവനം ചെയ്തിരിക്കുന്നത് സന്നദ്ധപ്രവർത്തകർ എന്ന നിലയ്ക്കാണെന്നും മന്ത്രാലയം ആവർത്തിച്ചു. ആരോഗ്യത്തിനു ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 ശതമാനം മാത്രം ചെലവാക്കുന്ന കേന്ദ്രനയമാണ് ആശകളെയും ദുരിതത്തിലാഴ്ത്തുന്നത്. സംസ്ഥാനങ്ങളെ വിഭവസമാഹരണത്തിൽ നിന്നും വിലക്കുകയും എന്നാൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുകയുമാണ് കേന്ദ്രനയം.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുകയും അവർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുകയും വേണമെന്നും സ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.