Skip to main content

ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത്‌ ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു

ഭഗത്‌സിങിന്റെ രക്തസാക്ഷി ദിനവും ഹർകിഷൻ സിങ് സുർജിത്തിന്റെ 109-ാം ജന്മദിനവും ഡൽഹി സുർജിത്‌ ഭവനിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഭഗത്‌സിങ്ങിന്റെ ചിത്രത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സ. മണിക്‌ സർക്കാരും ഹർകിഷൻ സിങ്‌ സുർജിത്തിന്റെ ചിത്രത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം സ. പ്രകാശ്‌ കാരാട്ടും മാല ചാർത്തി. പിബി അംഗങ്ങളായ സ. ബൃന്ദാ കാരാട്ട്‌, സ. സുഭാഷിണി അലി, സ. എം എ ബേബി, സ. അശോക്‌ ധാവ്‌ളെ, സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. തപൻ സെൻ, സ. എ വിജയരാഘവൻ, സ. നീലോത്പൽ ബസു, സ. സൂര്യകാന്ത്‌ മിശ്ര, സ. ജി രാമകൃഷ്ണൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ. എസ്‌ രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.