Skip to main content

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ

അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ‘സന്നദ്ധ’ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി കണക്കാക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവിന്‌ എതിരെ അപ്പീൽ നൽകുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വനിതാ, ശിശുക്ഷേമ മന്ത്രാലയവും വ്യക്തമാക്കി. ആശാവർക്കർമാരുടെ ഇൻസെന്റീവ്‌ അടുത്തകാലത്തൊന്നും വർധിപ്പിക്കില്ലെന്ന്‌ ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയെ അറിയിച്ചിരുന്നു.

അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും 1972ലെ ഗ്രാറ്റുവിറ്റി നിയമത്തിന്‌ കീഴിലുള്ളവരാണെന്നും ഗ്രാറ്റുവിറ്റിക്ക്‌ അവകാശമുണ്ടെന്നും 2022 ഏപ്രിലിലാണ് സുപ്രീംകോടതി വിധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ്‌ ഗുജറാത്ത്‌ ഹൈക്കോടതി 2024 നവംബറിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും സർക്കാർ ജീവനക്കാർക്കുള്ള എല്ലാ ആനുകൂല്യങ്ങളുമുള്ള സ്ഥിരം ജീവനക്കാരായി കണക്കാക്കണമെന്ന്‌ ഉത്തരവിട്ടത്‌. സിഐടിയുവിൽ അഫിലിയേറ്റ്‌ ചെയ്‌ത അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും അഖിലേന്ത്യാ ഫെഡറേഷന്റെ (എഐഎഫ്‌എഡബ്ല്യുഎച്ച്‌) ഭാഗമായ ഗുജറാത്ത്‌ അങ്കണവാടി കർമചാരി സംഘടന കേസിൽ കക്ഷിയായിരുന്നു. അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി പെട്ടെന്ന്‌ നടപ്പാക്കണമെന്ന്‌ ആവശ്യം ശക്തമായതോടെയാണ്‌ വിധി ചോദ്യംചെയ്യാൻ കേന്ദ്രം രംഗത്തെത്തിയത്‌.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.