Skip to main content

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പിട്ട ആദ്യപദ്ധതിയുടെ കല്ലിടൽ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ നടക്കും. എല്ലാ ജില്ലയിലും ഒരു പദ്ധതിയെങ്കിലും തുടങ്ങും.

ഫെബ്രുവരി 21നും 22നും കൊച്ചിയിൽനടന്ന ഉച്ചകോടി സമാപിച്ചപ്പോൾത്തന്നെ 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിരുന്നു. ഇരുപതുദിവസം പിന്നിട്ടപ്പോൾ 44,000 കോടിരൂപയുടെ അധിക നിക്ഷേപ സാധ്യത അറിയിച്ച്‌ കൂടുതൽ കമ്പനികളെത്തി. ആകെ 5,59,144 തൊഴിലവസരം പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ 60,000 തൊഴിലവസരംകൂടി ഉണ്ടാകും.

ലഭിച്ച താൽപ്പര്യപത്രങ്ങൾ 50 കോടി രൂപയ്‌ക്കുമുകളിലും താഴെയുമെന്ന്‌ രണ്ടായി തിരിച്ചിട്ടുണ്ട്‌. 50 കോടിക്കുതാഴെയുള്ള പദ്ധതികളുടെ മേൽനോട്ടം ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരെ ഏൽപ്പിക്കും. അതിനു മുകളിലുള്ളവയുടെ നടത്തിപ്പിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കും. പദ്ധതികളുടെയാകെ മേൽനോട്ടത്തിന്‌ 16 വിദഗ്‌ധർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. താൽപ്പര്യപത്രങ്ങളുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും യോഗം വെള്ളിയാഴ്‌ച ചേരും. തൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്‌. ഫിക്കി, സിഐഐ തുടങ്ങിയ സംഘടനകളുടെ യോഗവും നടത്തി.
 

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.