Skip to main content

മത്സ്യത്തൊഴിലാളി മണ്ണെണ്ണ വിഹിതം കേന്ദ്രസർക്കാർ കുറച്ചത് 95%

കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം 648 കിലോ ലിറ്ററിൽ നിന്നും ഇരട്ടിയോളം വർധിപ്പിച്ച് 1248 കിലോ ലിറ്റർ ആക്കി എന്ന് പറഞ്ഞ് കേന്ദ്രസർക്കാരിനെ പ്രകീർത്തിച്ച് ശ്രീ. സുരേഷ് ഗോപി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽ പെട്ടു. ചരിത്രപരമായ വർദ്ധനവ് എന്നാണ് അദ്ദേഹം മേനി പറഞ്ഞത്.

ആദ്യമായി പറയാനുള്ളത് വസ്തുത അറിയാതെ ഇതിൽ അഭിമാനം കൊണ്ട് അപഹാസ്യനാകരുത് എന്നാണ്. അദ്ദേഹം പുറത്തുവിട്ട ഉത്തരവിൽ തന്നെ കാണാം സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് അനുവദിച്ചിട്ടുള്ളത് എന്നത്. അതുപ്രകാരം അനുവദിച്ച വിഹിതം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദാര്യമല്ല, ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ അവകാശമാണ്.

ഇനി ഇത് ചരിത്രപരമായ വർദ്ധനവ് എന്ന അദ്ദേഹത്തിന്റെ അവകാശം നോക്കാം. കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വലിയ രീതിയിൽ വെട്ടിക്കുറക്കുകയാണ്. 2021 -22 സാമ്പത്തിക വർഷത്തിൽ നമുക്കുള്ള മണ്ണെണ്ണ വിഹിതം 21888 കിലോ ലിറ്റർ ആയിരുന്നു. 2022-23 ൽ അത് മൂന്നിലൊന്നായി വെട്ടി 7160 കിലോ ലിറ്ററാക്കി. 2023-24 ൽ അത് വീണ്ടും പകുതിയായി കുറച്ചുകൊണ്ട് 3300 കിലോലിറ്ററാക്കി. ഈ സാമ്പത്തിക വർഷം ആകെ തന്നിരുന്നത് 648 കിലോ ലിറ്റർ ആണ്. സംസ്ഥാനം ഈ കുറവ് ചൂണ്ടിക്കാണിച്ചു കത്തുനൽകിയത് കൊണ്ട് വീണ്ടും ഒരു 600 കിലോ ലിറ്റർ കൂടി ഇപ്പോൾ അനുവദിച്ചു തന്നു. ഇതാണ് സുരേഷ് ഗോപി അവകാശപ്പെടുന്ന ചരിത്രപരമായ വർദ്ധനവ്. അതായത് ഇപ്പോൾ തന്നത് ചേർത്താൽ പോലും ഈ സാമ്പത്തിക വർഷം ആകെയുള്ളത് 1248 കിലോലിറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാളും 60% കുറവ്. 2021 -22 സാമ്പത്തിക വർഷത്തേക്കാളും 95% കുറവ്. ഒരു വർഷം നമ്മുടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായി വരുന്നത് ഏതാണ്ട് 30000 കിലോ ലിറ്റർ മണ്ണെണ്ണയാണ്. കേന്ദ്രവിഹിതം ഇതിന്റെ 5% പോലും ഇല്ലാത്തതിനാൽ കൂടുതൽ പണം നൽകി ഓപ്പൺ മാർക്കറ്റിൽ നിന്നും മണ്ണെണ്ണ വാങ്ങിയാണ് സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത്. ഈ വസ്തുത നിലനിൽക്കെ ഇതൊരു നേട്ടമായി കാണിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പരിഹാസകഥാപാത്രമാകരുത് എന്നാണ് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് സാധിക്കുമെങ്കിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമുള്ള അത്രയും സബ്‌സിഡി മണ്ണെണ്ണ കേരളത്തിന് അനുവദിക്കാനുള്ള നടപടിയാണ് അദ്ദേഹം സ്വീകരിക്കേണ്ടത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.