Skip to main content

കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഗവർണർ ചോദിക്കുകയാണ് ഏത് കേസെന്ന്

കൊടകര കുഴൽപ്പണ കേസിനെക്കുറിച്ച് ‘ഏത് കേസ്’ എന്നാണ് നമ്മുടെ ഗവർണർ ചോദിച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ചാക്കുകെട്ടുകളിൽ കൊണ്ടുവന്ന കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളാപോലീസ് പിടിക്കുകയും കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോൾ ആ കേസിൽ ബി ജെ പി നേതാക്കളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയ മഹാനാണ് ഈ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. അദ്ദേഹമാണ് ഇപ്പൊൾ എത് കേസ് എന്ത് കേസ് എന്നൊക്കെ ചോദിക്കുന്നത്.
പണം പിടിച്ചതിന് ശേഷം ബിജെപി നേതാക്കൾക്കെതിരെ കള്ളപ്പണക്കടത്തിന് കേസെടുത്ത് അന്വേഷിക്കാൻ കേരളാ പോലീസ് ഇ ഡി ക്ക് കത്തെഴുതിയിട്ട് വർഷങ്ങളായി. ഇ ഡിക്ക് ഒരനക്കവുമില്ല. എന്തുകൊണ്ടാണ് ഇ ഡി അനങ്ങാത്തതെന്ന് ഗവർണർക്ക് അറിയാതിരിക്കാൻ വഴിയില്ല.
പാവപ്പെട്ട ആളുകൾക്ക് വീട് നൽകുന്ന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ലൈഫിനെതിരെ അന്നത്തെ ഒരു കോൺഗ്രസ് എം എൽ എ കത്തെഴുതിയത്തിൻ്റെ തൊട്ടടുത്ത ദിവസം സി ബി ഐയും ഇ ഡിയുമൊക്കെ പറന്നിറങ്ങിയ നാടാണിത്. കേരളത്തിൻ്റെ അടിസ്ഥാന വികസനത്തിനായി രൂപീകരിച്ച KIIFB യെ പിന്നാലെകൂടി തകർക്കാൻ ശ്രമിച്ച ഇ ഡി യെയും നമുക്കറിയാം. KIIFB രൂപീകരിച്ച കാലത്തെ ധനമന്ത്രിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ റോവിങ് എൻക്വയറിയുമായി വേട്ടയാടാൻ വന്ന ഇ ഡി യേയും നമ്മൾ കണ്ടു. ബഹുമാനപ്പെട്ട ഹൈക്കോടതി ശക്തമായി ഇടപെട്ടാണ് ആ അമിതാധികാര പ്രവണതയെ ചെറുത്തത്.
അതായത്, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വളർത്തുനായ്ക്കളെപ്പോലെ ഒരടിസ്ഥാനവുമില്ലാത്ത കേസുകളുടെ പിന്നാലെ കൂടി നാണം കെടുന്ന കേന്ദ്രഏജൻസികൾ, ഒരു സംസ്ഥാനത്തെ പോലീസ് കയ്യോടെ പിടിക്കുകയും തെളിവുകൾ നിരത്തി ആവശ്യപ്പെടുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിന് തയ്യാറായിട്ടില്ല. അത് ഏത് കേസ് എന്ന് ചോദിക്കുകയാണ് ബി ജെ പി നേതാവ് കൂടിയായ കേരളാ ഗവർണർ. താനടക്കം ഇടപെട്ട് കള്ളപ്പണക്കാരെ രക്ഷിക്കാൻ സകല സഹായവും ചെയ്തിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചോദിക്കുകയാണ് ഏത് കേസ് എന്ന്. ഗവർണറായാലും മന്ത്രിയായാലും ഒരു സംഘിയിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.