Skip to main content

സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാത്ത പൊതുമേഖല ബാങ്കുകൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ നിന്നുകൊടുക്കുന്നു

മൊത്തം 62,000 കോടി രൂപ കിട്ടാക്കടമുള്ള പത്ത് കമ്പനികളെ വെറും 16,000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വാർത്ത പുറത്തു വന്നിരിക്കുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വലിയ ഇളവുകൾ വാഗ്ദാനം നൽകിയാണ് ഇത് യാഥാർഥ്യമാക്കിക്കൊടുത്തത്.
7,795 കോടി കുടിശ്ശികയുള്ള HDIL-നെ അദാനി വാങ്ങുന്നത് 285 കോടി മാത്രം നൽകിയാണ് കിഴിവ് 96%. 1,700 കോടി ബാധ്യതയുള്ള റേഡിയസ് എസ്റ്റേറ്റ്സ് വെറും 76 കോടി രൂപയ്ക്ക്, ഏതാണ്ട് 96% കിഴിവിൽ അദാനി ഏറ്റെടുത്തു. അദാനി ഗ്രൂപ്പും രാജ്യം ഭരിക്കുന്ന രാഷ്ട്രീയവലതുപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ വഴി കോർപ്പറേറ്റ് ഭീമന്മാർ നേടിയെടുക്കുന്ന ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾ ഇടതുപക്ഷം എല്ലാക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്താൻ ബി ജെ പി സർക്കാരിന് കഴിയുന്നില്ല. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുനിമിഷം വർധിക്കുകയാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണമാണ്.
പൊതുമേഖലാ ബാങ്കുകളുടെ പണം എന്നാൽ രാജ്യത്തെ ജനങ്ങളുടെ പണമാണ്. സാധാരണക്കാരന് കൃഷിക്കോ, സ്വയം തൊഴിൽ കണ്ടെത്തുന്നതിനോ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കോ വായ്പ നൽകാൻ മടിക്കുന്ന ബാങ്കുകളാണ് ഇത്തരത്തിൽ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ സ്വയം നിന്നുകൊടുക്കുന്നത്. വിജയ് മല്യയെപ്പോലെയുള്ളവർ ആയിരക്കണക്കിന് കോടി വെട്ടിച്ച് മുങ്ങിയപ്പോഴും പോയത് രാജ്യത്തെ ജനങ്ങളുടെ പണമാണ്. രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാർക്ക് ചോർത്തിക്കൊടുക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ ലക്ഷണമൊത്ത കാഴ്ചയാണിത്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.