Skip to main content

ഒരു രാജ്യം ഒരു പരീക്ഷ എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടി, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനുള്ള ചുമതല സംസ്ഥാനങ്ങൾക്ക് നൽകണം

“ഒരു രാജ്യം, ഒരു പരീക്ഷ” എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു. പക്ഷേ, ആദ്യം ഉത്തരം കാണേണ്ടത്, എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് വന്നൂവെന്നുള്ളതാണ്.
ജബൽപ്പൂരിലെ റാണി ദുർഗ്ഗാവതി എന്ന ഒരു സാധാരണ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ജോഷി. എടുത്തുപറയത്തക്കതായ ഒരു അക്കാദമിക് നേട്ടങ്ങളുമില്ലാത്ത അദ്ദേഹത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ ആക്കിയതാണ് തുടക്കം. അദ്ദേഹത്തിന്റെ കാലയളവിലാണ് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പ് അരങ്ങേറിയത്. മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ആയൂർവേദ മെഡിക്കൽ പരീക്ഷാ തട്ടിപ്പിന്റെ പേരിൽ പിന്നീട് പുറത്തു പോകേണ്ടിവന്ന എസ്.കെ. ശർമ്മയെ പരീക്ഷ കൺട്രോളറായി നിയമിച്ചതാണ്. അധികം താമസിയാതെ ജോഷിയെ ചണ്ഡിഗഡ് പി.എസ്.സിയിലും പിന്നീട് യു.പി.എസ്.സിയിലേക്കും നിയമിച്ചു. താമസിയാതെ യു.പി.എസ്.സി ചെയർമാനുമായി. അടുത്ത കാൽവയ്പ്പായിരുന്നു എൻ.റ്റി.എ ചെയർമാൻ പദവി.
ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ അനുചരന്മാരെ പ്രതിഷ്ഠിക്കുന്നതുപോലെ ആർഎസ്എസിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പ്രൊഫഷണൽ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയെന്നുള്ളത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പ്രവേശന പരീക്ഷകളിലെ തങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ. കേന്ദ്ര സർവ്വകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ ജോഷിയെപ്പോലുള്ളവർക്ക് നേരിട്ട് പങ്കുണ്ട്.
ലക്ഷണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ ദേശീയ മത്സര പരീക്ഷകളിൽ കോച്ചിംഗ് കൊടുക്കുന്നത് സഹസ്രകോടികളുടെ വ്യവസായമായി മാറിയിട്ടുണ്ട്. കടുത്ത വാണിജ്യ മത്സരംമൂലം ഈ വിദ്യാഭ്യാസ കച്ചവടക്കാരും ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ചിത്രം പൂർത്തിയായി. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.
എന്താണ് ഈ സ്ഥിതിവിശേഷത്തിനു സ്ഥായിയായ പരിഹാരം? ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം വിപരീതഫലങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.
 

കൂടുതൽ ലേഖനങ്ങൾ

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'

സ. എം ബി രാജേഷ്

ലോകചരിത്രത്തിൽ ആദ്യമായി വീട്ടമ്മമാരുടെ അധ്വാനത്തെ ഒരു സർക്കാർ അം​ഗീകരിക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ് 'സ്ത്രീ സുരക്ഷാ പദ്ധതി'. ഇന്നുവരെയും വീട്ടമ്മമാരുടെ അധ്വാനം ഒരു കണക്കിലും വരാത്ത കാണാപ്പണിയായിരുന്നു. എന്നാൽ അതിനൊരു ഒരു മൂല്യമുണ്ടെന്നാണ് എൽഡിഎഫ് സർക്കാർ കാണുന്നത്.

രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും

സ. പിണറായി വിജയൻ

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട രാം നാരായൺ ഭയ്യാലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും. പ്രതികൾക്കതിരെ കർശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.