Skip to main content

കേരളത്തിന്റെ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ 83-ാം ചരമ വാര്‍ഷികം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.
ദളിത് ജനവിഭാഗങ്ങൾ നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ വില്ലുവണ്ടി സമരവും കല്ലുമാല സമരവുമെല്ലാം പിന്നീട് ഇതിഹാസങ്ങളായി മാറി. സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും മനുഷ്യർക്ക് അവകാശമില്ലാതിരുന്ന, ന്യായമായ കൂലി സ്വപ്നത്തിൽ പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലത്തെ തിരുത്തിയെഴുതാൻ പ്രയത്നിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യൻകാളി. സാർവത്രികമായ വിദ്യാഭ്യാസത്തിനും കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിനുമായി അദ്ദേഹം നിലകൊണ്ടു.
ജാതീയമായ വേർതിരിവുകളെ സാമൂഹ്യജീവിതത്തിൽ നിന്നും പാടേ തുടച്ചുകളയാൻ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം അയ്യൻകാളിയുടെ സ്മരണകളെ ഇന്നും ജ്വലിപ്പിക്കുന്നു. വർദ്ദിച്ചു വരുന്ന സാമ്പത്തിക അസമത്വവും ആധിപത്യം നേടാൻ ശ്രമിക്കുന്ന വർഗീയതയും തുല്യനീതി സാക്ഷാൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. ഈ ഘട്ടത്തിൽ മഹാത്മാ അയ്യൻകാളിയുടെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ്. ആ ആശയങ്ങളുൾക്കൊണ്ട് നമുക്ക് ഒരുമിച്ചു മുന്നേറാം. സമത്വസുന്ദരമായ നവകേരളത്തിനായി സംഘടിക്കാം. 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.