Skip to main content

ഓൺലൈൻ കുത്തക കമ്പനികൾ പുത്തൻ ചൂഷണ രീതികൾ അവലംബിക്കുന്നു. ഓൺലൈൻ മേഖലയിലെ തൊഴിലാളികൾ നേരിടുന്നത് വലിയ ചൂഷണം

ഡിജിറ്റൽ സമ്പദ് രംഗത്ത് സാമൂഹ്യ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഓൺലൈൻ കുത്തകകളായ ഒല, യൂബർ, അർബൻ കമ്പനി, സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ എന്നിങ്ങനെയുള്ള കുത്തക കമ്പനികളെല്ലാം പുത്തൻ ചൂഷണത്തിന്റെ രീതികളാണ് അവലംബിക്കുന്നത്.

കമ്പനികൾ അവരുടെ ആധിപത്യം ഉറപ്പിക്കുന്നത് ഡിജിറ്റൽ പശ്ചാത്തലസൗകര്യങ്ങളുടെ നിയന്ത്രണം കൈവരിച്ചുകൊണ്ടാണ്. കമ്പനികളുടെ ആപ്പുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെയും ഡെലിവറി തൊഴിലാളികളെയും തൊഴിലാളികളായി പരിഗണിക്കുന്നതിന് പകരം പാർട്ടൈമർമാരായാണ് നാമകരണം ചെയ്യുന്നത്. തൊഴിലാളികളിൽ നിന്നും ഹോട്ടൽ ഉടമകളിൽ നിന്നും കമ്മീഷനായാണ് ആപ്ലിക്കേഷന്റെ വാടക ഇനത്തിൽ പണം വാങ്ങുന്നത്. ഈ മേഖലയിൽ വലിയ ചൂഷണമാണ് തൊഴിലാളികൾ നേരിടുന്നത്.

ജോലിസമയം, ജോലിസ്ഥലം, ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ എന്നതെല്ലാം കമ്പനിക്ക് തോന്നുന്നതുപോലെയാണ്. ഇത്തരം അനൗപചാരിക മേഖലയിലെ ചൂഷണം അവസാനിപ്പിക്കുവാൻ ട്രേഡ് യൂണിയൻ രൂപീകരിച്ച് കൂട്ടായ വിലപേശലിന് തൊഴിലാളികൾ ഒരുമിച്ച് അണിനിരക്കണം.

 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.