Skip to main content

ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയരണം

രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകും. രാജ്യത്ത്‌ കോർപറേറ്റുകളും ഹിന്ദുത്വവും സഖ്യത്തിലാണ്‌. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്‌എസ്‌ കാര്യാലയം സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയം ആക്രമണോത്സുകമായാണ്‌ നടപ്പാക്കുന്നത്‌. പ്രതിഷേധങ്ങളെ അപരവിദ്വേഷം വളർത്തി മറികടക്കാനാണ്‌ ഇവരുടെ ശ്രമം. മുതലാളിത്ത സാമ്പത്തിക നയത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയർത്തണം. ലോകത്താകെ വലതുപക്ഷ വ്യതിയാനം പ്രകടമാണ്‌. ഇറ്റലിയിലുൾപ്പെടെ നവനാസി ബന്ധമുള്ളവർ ഭരണത്തിലെത്തി. നവലിബറൽ നയങ്ങൾമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്താണിത്‌. പ്രശ്‌നങ്ങളുടെയെല്ലാം കാരണം കുടിയേറ്റക്കാരും ന്യൂനപക്ഷവുമാണെന്ന്‌ അവർ വരുത്തിത്തീർക്കുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്‌. ഏത്‌ തീവ്ര വലതുപക്ഷത്തെയും നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കാമെന്നതിന്റെ ഉദാഹരണമാണ്‌ ചിലിയും ബ്രസീലും. ഇതിനായി ജനകീയ പ്രക്ഷോഭങ്ങളുയരണം.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.