Skip to main content

ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായി

ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. കാർഷിക സമൃദ്ധി വിളംബരം ചെയ്ത് പുതുനൂറ്റാണ്ടിന്റെ ചിങ്ങപ്പുലരി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആരവങ്ങളുമായി ഒരോണക്കാലം കൂടിയാണ് വന്നെത്തുന്നത്.
ലോകത്തെവിടെയും സമത്വത്തിന്റെ മഹത്തായ മാനവസംസ്കാരങ്ങൾ കൃഷിയിൽനിന്ന്‌ പിറന്നതാണ്. നമ്മുടെ നാട്ടിലും അങ്ങനെതന്നെ.
കർഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. എന്നാൽ രാജ്യത്ത് കർഷകർ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമാകമാനം കർഷകപ്രതിഷേധം അലയടിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ‘കോർപറേറ്റുകൾ ക്വിറ്റ്‌ ഇന്ത്യ’ മുദ്രാവാക്യമുയർത്തി കർഷകരും തൊഴിലാളികളും തെരുവിലിറങ്ങിയ കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു.
കർഷകക്ഷേമം ഉറപ്പാക്കുന്ന വികസനകാഴ്ചപ്പാടുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ സർക്കാർ മറ്റെല്ലാ മേഖലയിലും എന്നത് പോലെ രാജ്യത്തിന് മാതൃകയാവുകയാണ്. ലോകത്തിന്റെ നിലനിൽപ്പ് കർഷകർ മണ്ണിലൊഴുക്കിയ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഭാഗമായാണ്. ഏവർക്കും ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.