Skip to main content

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനും കാലങ്ങളായുള്ള ആർഎസ്എസ് ലക്ഷ്യമായ ഭരണഘടനയെ അട്ടിമറിക്കാനും, അതുവഴി ഹിന്ദുത്വ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും എന്നതുമാണ് ഈ പ്രസ്താവന തുറന്നുകാട്ടുന്നത്.

സ്വാതന്ത്രസമരത്തിനായി വിവിധ ഘട്ടത്തിൽ, ചരിത്രപരമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലേർപ്പെട്ട, എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ അഭിലാഷങ്ങളാൽ രൂപീകരിച്ചതാണ് ഇന്ത്യൻ ഭരണഘടന. പെട്ടെന്നുള്ളതോ ഏകപക്ഷീയമായോ അല്ല ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നിവ ചേർത്തിരിക്കുന്നത്.

ഷഹീദ് ഭ​ഗത് സിം​ഗും അദ്ദേഹത്തോടൊപ്പമുള്ളവരും എന്തിനായിരുന്നു ജീവൻ ബലിയർപ്പിച്ചത് എന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ വാക്യങ്ങൾ. അവരുടെ ആദർശങ്ങൾ ഭരണഘടനയുടെ മുഴുവൻ വ്യവസ്ഥകളിലും ഉൾചേർന്നിരിക്കുന്നു. ഈ വാക്കുകൾ അതിൽ ഉള്‍ച്ചേര്‍ത്തിരിക്കുന്നത് ആ പെെതൃകം ശക്തമായി നിലനിർത്തുന്നതിനായാണ്.

സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ആർഎസ്എസ് അവരുടെ കപടതയുടെ പാരമ്യത്തിലെത്തിയിരിക്കുന്നു. അതിന്റെ ഭാ​ഗമാണ് ഇത്തരത്തിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എടുത്ത് മാറ്റാൻ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള തകർക്കുന്ന വിധമുള്ള ഏതൊരു ശ്രമത്തോടും ഒരു വീട്ടിവീഴ്ചയും സിപിഐ എം സ്വീകരിക്കില്ല. ആർഎസ്എസും ബിജെപിയുെം തുടരുന്ന എല്ലാ ശ്രമങ്ങളേയും ജനം ശ്രദ്ധയോടെയും മനോദാഢ്യത്തോടെയും ചെറുത്ത് തോൽപ്പിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.