Skip to main content

രാജ്യദ്രോഹ നിയമം പിൻവലിക്കണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

__________________________________

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ലോ കമ്മീഷൻ ശുപാർശകൾ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെടാത്തതും അവയെ നിരാകരിക്കുന്നതുമാണ്.

നിയമ പുസ്തകങ്ങളിൽ നിന്ന് ഈ കാലഹരണപ്പെട്ട നിയമം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉചിതമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്നതുവരെ രാജ്യദ്രോഹ നിയമത്തിന്റെ പ്രവർത്തനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

രാജ്യദ്രോഹ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ശുപാർശകളാണ് ലോ കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. നേരത്തെയുള്ള മൂന്ന് വർഷത്തിൽ നിന്ന് കുറഞ്ഞ തടവ് ശിക്ഷ ഏഴ് വർഷമായി നീട്ടി. ഇഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്തുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിൽ ഈ ശുപാർശകൾ ആശങ്കാജനകമാണ്.

രാജ്യദ്രോഹ നിയമം പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി കവല പ്രസംഗം കോടതിയിൽ തെളിവാകില്ല

സ. ഇ പി ജയരാജൻ

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴൽനാടന്‍റേയും പ്രതിപക്ഷത്തിന്‍റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. മുഖ്യമന്ത്രിയേയും മകൾ വീണയേയും അവർ ക്രൂരമായി വേട്ടയാടി. കുഴൽനാടന് തെളിവിന്‍റെ കണിക പോലും ഹാജരാക്കാനായില്ല. കോൺഗ്രസിൽ നിന്ന് കുഴൽനാടൻ ഒറ്റപ്പെട്ടു.

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു

തലശ്ശേരി നഗരസഭ വൈസ്ചെയർമാനും സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സ. വാഴയിൽ ശശിക്ക് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രിയോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു

അവധിക്കാലത്ത് നിരന്തരമായി ട്രെയിനുകൾ റദ്ദാക്കുന്ന റയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷണവിനോട് സ. എ എ റഹീം എം പി കത്തിലൂടെ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമീഷൻ പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ടു

സ. എം എ ബേബി

പൂർണമായും ബിജെപിക്ക്‌ കീഴ്‌പ്പെട്ട ഒരു ഭരണഘടനാ സംവിധാനമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ മാറി. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രവർത്തനങ്ങളിൽ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി വർഗീയ പരാമർശങ്ങളിലൂടെ ഗുരുതരമായ പെരുമാറ്റചട്ട ലംഘനം നടത്തിയിട്ടും കമീഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.