Skip to main content

രാജ്യദ്രോഹ നിയമം പിൻവലിക്കണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

__________________________________

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹ വ്യവസ്ഥയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച ലോ കമ്മീഷൻ ശുപാർശകൾ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളുമായി പൊരുത്തപ്പെടാത്തതും അവയെ നിരാകരിക്കുന്നതുമാണ്.

നിയമ പുസ്തകങ്ങളിൽ നിന്ന് ഈ കാലഹരണപ്പെട്ട നിയമം നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉചിതമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്നതുവരെ രാജ്യദ്രോഹ നിയമത്തിന്റെ പ്രവർത്തനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

രാജ്യദ്രോഹ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ശുപാർശകളാണ് ലോ കമ്മീഷൻ മുന്നോട്ടുവച്ചിട്ടുള്ളത്. നേരത്തെയുള്ള മൂന്ന് വർഷത്തിൽ നിന്ന് കുറഞ്ഞ തടവ് ശിക്ഷ ഏഴ് വർഷമായി നീട്ടി. ഇഡിയെയും സിബിഐയെയും ദുരുപയോഗം ചെയ്തുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിൽ ഈ ശുപാർശകൾ ആശങ്കാജനകമാണ്.

രാജ്യദ്രോഹ നിയമം പിൻവലിക്കണം.

 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.