Skip to main content

സ്കൂൾ വിദ്യാഭ്യാസം

നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പുതിയ ഫര്‍ണ്ണിച്ചര്‍, ലാബ്, ലൈബ്രറി, കളിക്കളങ്ങള്‍ ഉറപ്പുവരുത്തും. വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങള്‍ക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്കീമുകളെ ശക്തിപ്പെടുത്തും. സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കും. മുഴുവന്‍ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡില്‍ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ അഞ്ചു വര്‍ഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തും.

പൊതു സേവനങ്ങൾ ലോകോത്തരമാക്കും

  1. കേരളത്തിന്റെ പെരുമ പൊതു വിദ്യാഭ്യാസവും പൊതു ആരോഗ്യ സംവിധാനവുമാണ്. എന്നാല്‍ ഇവയുടെ ഗുണനിലവാരം പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ഉയരാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, ഈ സേവനങ്ങളെ വീണ്ടും ആധുനികകാലത്തിന് അനുയോജ്യമായ തരത്തില്‍ മികവുറ്റതാക്കി എന്നുള്ളതാണ്. ഇനി അവയെ ലോകോത്തരമാക്കും.

സ്കൂൾ വിദ്യാഭ്യാസം

  1. പൊതുവിദ്യാലയങ്ങളില്‍ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കള്‍ അംഗീകരിക്കുന്നു എന്നുള്ളതിന് തെളിവാണ് പൊതു വിദ്യാലയങ്ങളിലേയ്ക്ക് 6.8 ലക്ഷം കുട്ടികള്‍ പുതിയതായി കടന്നുവന്നത്. ഈ പ്രവണത ശക്തിപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.

  1. 100 ലക്ഷം ചതുരശ്രയടി സ്കൂള്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയും. സ്കൂള്‍ വിദ്യാഭ്യാസ ഡിജിറ്റലൈസേഷന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.

  2. പുതിയ കെട്ടിടങ്ങളില്‍ പുതിയ ഫര്‍ണിച്ചറിനുവേണ്ടിയുള്ള ഒരു സ്കീമിന് രൂപം നല്‍കും. പഴയ ഫര്‍ണിച്ചറുകള്‍ പുതുക്കി പുനരുപയോഗിക്കും. മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ലാബുകള്‍ നവീകരിക്കും.

  3. വര്‍ദ്ധിപ്പിക്കുന്നതിനും സ്കീമുണ്ടാകും. കളിസ്ഥലങ്ങള്‍ മെച്ചപ്പെടുത്തും.

  4. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കും.

  • ഐറ്റി അധിഷ്ഠിത അധ്യയനത്തില്‍ ഊന്നിക്കൊണ്ടുള്ള അധ്യാപക പരിശീലനം,

  • ജില്ലാ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രം പോലെ പ്രത്യേക വിഷയങ്ങള്‍ ക്കുള്ള പരിപാടികള്‍,

  • പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും മേഖലകള്‍ക്കും വേണ്ടിയുള്ള ശ്രദ്ധ പോലുള്ള പരിപാടികള്‍,

  • ശ്രുതിപാഠം, ഇന്ത്യന്‍ ആംഗ്യഭാഷയില്‍ പരിശീലനം, തേന്‍കൂട് പോലുള്ള ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്കീമുകള്‍,

  • അധ്യയനത്തില്‍ മികവു പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍,

  • സെല്‍ഫ് റിഫ്ളക്ഷന്‍ കിയോസ്കൂള്‍, തിങ്ക് ആന്റ് ലേണ്‍ പ്രോജക്ട്, വിവിധതരം സ്കൂള്‍ ക്ലബ്ബുകള്‍ തുടങ്ങിയ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,

  • കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള കെ-ഡാറ്റ് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ,

  • കലാകായിക വികസനത്തിനായുള്ള പരിപാടി.

  1. അടുത്തൊരു വര്‍ഷത്തിനുള്ളില്‍ ഓരോ ക്ലാസ്സിലും ആര്‍ജ്ജിക്കേണ്ട

  1. ഭാഷാപരവും ഗണിതപരവുമായ ശേഷി കുട്ടിയുടെ കഴിവിനനുസരിച്ച് പരമാവധി നേടിയെന്ന് ഉറപ്പുവരുത്തും. ഓരോ ഘട്ടത്തിലും നേടേണ്ട പ്രാഥമികശേഷി കുട്ടി കൈവരിച്ചു എന്ന് ഉറപ്പുവരുത്തുന്നതിന് നിരന്തരമായ വിലയിരുത്തലായിരിക്കും പരീക്ഷകള്‍.

  2. പ്രീപ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ മാതൃഭാഷാ പഠനത്തിന് മലയാള ഭാഷ നിയമം കൊണ്ടുവന്നിട്ടുണ്ട്. അത് ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതോടൊപ്പം ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷാപഠനം കൂടുതല്‍ മെച്ചപ്പെടുത്തും. മധുരം മലയാളം, ഹലോ ഇംഗ്ലീഷ്, ഇക്യൂബ്ഡ് പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കും.

  3. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് നടപ്പിലാക്കുന്ന നടപടി തുടരും. കുട്ടികളുടെ പഠന സമയം (അധ്യാപക-വിദ്യാര്‍ത്ഥി ആശയവിനിമയ സമയം) 200 പ്രവൃത്തി ദിവസം (1000 മണിക്കൂര്‍) ഉറപ്പുവരുത്തും.

  4. പ്രീപ്രൈമറി വിദ്യാഭ്യാസത്തിനായി കളിപ്പാട്ടം എന്ന പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.റ്റി തയ്യാറാക്കിയിട്ടുണ്ട്. മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. പ്രീപ്രൈമറി ക്ലാസ് മുറികള്‍ ആകര്‍ഷകവും ശിശുസൗഹൃദവുമാക്കും. പ്രീപ്രൈമറി സേവനവേതന നിരക്കുകള്‍ ഇനിയും മെച്ചപ്പെടുത്തും.

  5. ഓരോ വിദ്യാര്‍ത്ഥിയുടെയും സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി അവയെ പോഷിപ്പിക്കുന്നതിനുള്ള ടാലന്റ് ലാബ്, സര്‍ഗ്ഗവിദ്യാലയ, സഹിതം തുടങ്ങിയ സ്കീമുകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തും. എല്ലാ കുട്ടികള്‍ക്കും കലാ-കായിക, പ്രവൃത്തി പരിചയ വിദ്യാഭ്യാസം കിട്ടത്തക്ക രീതിയില്‍ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കും. സ്കൂള്‍ ക്ലസറ്ററുകളുടെ അടിസ്ഥാനത്തില്‍ ഒഴിവു ദിവസങ്ങളില്‍ ഓരോ ഇനത്തിലും വിവിധ കേന്ദ്രങ്ങളില്‍ വച്ച് പരിശീലനം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കും.

  6. അക്കാദമിക്ക് മോണിറ്ററിംഗ് ശക്തിപ്പെടുത്തുന്നതിന് സമഗ്ര ഡിജിറ്റല്‍ വിഭവ പോര്‍ട്ടലില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. അധ്യാപക പരിശീലനം കൂടുതല്‍ ഫലപ്രദമാക്കും. ഓണ്‍ലൈന്‍ രീതികള്‍ കൂടുതല്‍ സ്വീകരിക്കും.

  7. ഹൈടെക് ക്ലാസ് മുറികള്‍ ഉപയോഗിച്ചുള്ള പഠനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികള്‍, പഠന വിഭവങ്ങള്‍ തയ്യാറാക്കല്‍ ഇവയുടെ ക്ലാസ് റൂം വിനിയോഗത്തിന് അധ്യാപകരെ പ്രാപ്തമാക്കല്‍ എന്നിവ ലക്ഷ്യമാക്കി അധ്യാപക ശാക്തീകരണ പരിപാടി ആവിഷ്കരിക്കും.

  8. പുതിയ ആവശ്യങ്ങള്‍ക്കു അനുയോജ്യമായ തരത്തില്‍ ഐ.ടി.ഐ, പോളിടെക്നിക്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളുടെ പൊതു ചട്ടക്കൂട് മൊത്തത്തില്‍ അഴിച്ചു പണിയും. സാങ്കേതിക വിദ്യാഭ്യാസം ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംവിധാനം ചെയ്യും.

  9. എല്ലാ ജില്ലകളിലെയും അഡീഷണല്‍ സ്കില്‍സ് അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കുകളെ പോളിടെക്നിക്കു കളും ഐ.ടി.ഐകളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുമായി ഹബ്ബ് ആന്റ് സ്പോക് മാതൃകയില്‍ ബന്ധിപ്പിക്കും.

  10. 10 സര്‍ക്കാര്‍ ഐ.റ്റി.ഐകളെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. എല്ലാ ഐ.റ്റി.ഐ കളുടെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

  11. വി.എച്ച്.എസ്.ഇയില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കും. എല്ലാ വി.എച്ച്.എസ്.ഇ കളിലേയ്ക്കും എന്‍.എസ.്ക്യു.എഫ് വ്യാപിപ്പിക്കും. ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ സ്കൂള്‍ വര്‍ക്ക്ഷോപ്പുകള്‍ സാര്‍വ്വത്രികമാക്കും. ഉന്നത വിദ്യാഭ്യാസത്തിനു പോകാത്ത കുട്ടികള്‍ക്ക് നാട്ടിലുള്ള വിവിധ തൊഴിലുകള്‍ ചെയ്യാന്‍ ആവശ്യമായ പരിശീലനം നല്‍കും.

  12. അക്കാദമികതലത്തില്‍ അധ്യാപകരില്‍, പ്രത്യേകിച്ച് ഹയര്‍ സെക്കണ്ടറി അധ്യാപകരില്‍, ഗവേഷണതല്‍പ്പരത വളര്‍ത്തുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ശക്തിപ്പെടുത്തും. എന്‍.സി.ഇ.ആര്‍.റ്റി ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതോടൊപ്പം സമീപത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഗവേഷണബന്ധം വളര്‍ത്തിയെടുക്കും.

  13. അധ്യാപക നിയമനം, തസ്തിക നിര്‍ണയം, സ്ഥലംമാറ്റം, പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ 2021 മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കും.

  14. നിലവിലുള്ള പി.ടി.എ, എസ്.എം.സി, എസ്.എം.ഡി.സി സംവിധാനങ്ങളുടെ കൂടുതല്‍ ഏകോപനം ഉറപ്പുവരുത്തും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ അംഗീകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാക്കും.

  15. എല്ലാ സ്കൂളുകള്‍ക്കും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ ഭൗതികസൗകര്യ ഭാഗം വലിയൊരളവില്‍ പൂര്‍ത്തിയായിട്ടുണ്ട്. അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ സമഗ്രമായി പരിഷ്കരിക്കും. ഓരോ സ്കൂളും മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് ആവശ്യമായ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപംകൊടുക്കും.

  16. ഭിന്നശേഷി കുട്ടികളുടെ അക്കാദമികവും ശാരീരികവുമായ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ ബി.ആര്‍.സി കളില്‍ ആരംഭിച്ചിട്ടുള്ള ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. കാഴ്ച പരിമിതിയുളള കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റ് വികസിപ്പിക്കും. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കായി പ്രത്യേക പരിപാടി തയ്യാറാക്കും. ഇത്തരം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനു വിവിധ വകുപ്പുകളുടെ കീഴിലുള്ള ബന്ധപ്പെട്ട ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

  17. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക പദ്ധതികളുമായി ഉദ്ഗ്രഥിക്കും.

  18. സ്കൂള്‍ മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉന്നമനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശഭരണ വകുപ്പ്, എം.പി, എം.എല്‍.എ തുടങ്ങിയ ഫണ്ടുകളുടെ വിനിയോഗം കഴിവതും ഈ മാസ്റ്റര്‍ പ്ലാനിന് അനുസൃതമായിരിക്കുമെന്ന് ഉറപ്പുവരുത്തും.

  19. എയ്ഡഡ് സ്കൂളുകളിലെ പാചകപ്പുര മെച്ചപ്പെടുത്തുന്നതിന് പൊതുഫണ്ടുകള്‍ ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കും. പ്രാദേശിക പിന്തുണയോടെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തും.

  20. മുഴുവന്‍ കുട്ടികളുടെയും കായികക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ആരോഗ്യ-കായിക വിദ്യാഭ്യാസത്തെ മാറ്റും.

  21. പഠന സാമഗ്രികള്‍, പാഠപുസ്തകം, കൈപ്പുസ്തകം എന്നിവയുടെ അച്ചടി, വിതരണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞൂ വെന്നുള്ളതാണ് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളിലൊന്ന്. ഇത് തുടര്‍ന്നും ഉറപ്പുവരുത്തും.

  22. സ്കൂള്‍ അന്തരീക്ഷം ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവും ആക്കണം. ജൈവ വൈവിദ്യോന പദ്ധതി വിപുലപ്പെടുത്തും. ജൈവപച്ചക്കറികള്‍ ഉല്‍പാദിപ്പിക്കല്‍, മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കല്‍ എന്നിവ കുട്ടികളുടെ പങ്കാളിത്തത്തോടെയും സാമൂഹിക പിന്തുണയോടെയും നടപ്പിലാക്കും. എല്ലാ സ്കൂളുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും.

  23. ഒന്‍പതാം ക്ലാസു മുതല്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചി മനസ്സിലാക്കി ഹയര്‍ സെക്കണ്ടറിക്കും അതിനുശേഷമുള്ള ഉന്നത പഠനത്തിനുമുള്ള ഗൈഡന്‍സ് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

  24. പൊതുവിദ്യാഭ്യാസ മേഖലയിലെ അനുബന്ധ സ്ഥാപനങ്ങളായ എസ്.സി.ഇ.ആര്‍.ടി, സീമാറ്റ്, എസ്.ഇെ.ഇ.ടി, ഐടി@സ്കൂള്‍ എന്നിവയുടെ പ്രവര്‍ത്തനം വിദഗ്ധരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ മെച്ചപ്പെടുത്തും.

  25. ഐടി@സ്കൂളിനെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ അഥവാ കൈറ്റ് എന്നാക്കി സമൂലമായി പുനഃസംഘടിപ്പിച്ചു. അതിന്റെ വലിയ മാറ്റവും ഉണ്ടായിട്ടുണ്ട്. സ്കൂള്‍ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി സൃഷ്ടിച്ചിട്ടുള്ള പുതിയ സൗകര്യങ്ങളുടെ ശേഷി പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കൈറ്റ് നേതൃത്വം നല്‍കും.

  26. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നവിധം സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകും. അധ്യാപകരുടെയും അനധ്യാപകരുടെയും സേവന-വേതന വ്യവസ്ഥകള്‍ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

  27. സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നേടിയെടുക്കാന്‍ കഴിയുന്ന സവിശേഷ പദ്ധതികള്‍ ആവിഷ്കരിക്കും.

  28. സാക്ഷരതാ മിഷന്‍ പ്രേരക്മാരെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കുന്നതാണ്. വര്‍ദ്ധിപ്പിച്ച അലവന്‍സ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഇവരുടെ അലവന്‍സ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അധികമായി ലഭ്യമാക്കും.

  29. എല്ലാ സ്കൂളുകളിലും കണ്‍സിലിംഗ് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇത്തരം കാര്യങ്ങളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി അധ്യാപകര്‍/ആയമാര്‍ എന്നിവരുടെ വേതനം ഉയര്‍ത്തും.