Skip to main content

അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി

ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്ന ഇന്ത്യ കണ്ട പ്രതിഭാധനരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ്‌ സീതാറാം യെച്ചൂരി. ദാർശനികവും സംഘടനാപരവും പ്രായോഗികവുമായ കാര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന പ്രതിഭാശാലിയായ കമ്യൂണിസ്റ്റ്‌ ആയിരുന്നു യെച്ചൂരി. ദേശീയ രാഷ്‌ട്രീയത്തിൽ ശരിയായ ദിശാബോധത്തോടുകൂടി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ വേണ്ടിയുള്ള നിർദ്ദേശങ്ങളും നിലപാടുകളും കൂട്ടായ്‌മകളും സൃഷ്‌ടിച്ചു കൊണ്ടാണ്‌ യെച്ചൂരി പ്രവർത്തിച്ചത്.

വിദ്യാർഥിയായിരുന്ന കാലംമുതൽക്കുതന്നെ യെച്ചൂരിയുടെ നേതൃശേഷി അംഗീകരിക്കപ്പെട്ടിരുന്നു. ധിഷണാവൈഭവംകൊണ്ട്‌ ഇന്ത്യയിലെ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നുവെങ്കിലും അത്തരത്തിലൊരു ഭാവം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.
തനിക്ക്‌ വ്യത്യസ്‌ത അഭിപ്രായമുള്ള വിഷയങ്ങളെ സംബന്ധിച്ച്‌ ചർച്ച ചെയ്യുമ്പോൾ പ്രകോപിതനാകാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണത്തിനെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിച്ച് പോരാട്ടത്തിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് സഖാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മകൾ കരുത്തുപകരുമെന്ന് ഉറപ്പാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.