Skip to main content

അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി

മലബാർ ശൈലിയിലെ നർമാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരൻ മാമുക്കോയ വിടവാങ്ങുകയാണ്. ഹാസ്യകലാകാരന്മാരിൽ പ്രമുഖനായ മാമുക്കോയ തനത് കോഴിക്കോടൻ ശൈലിയിലെ തമാശകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം. കലാ -സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ മാമുക്കോയ ഒടുവിലത്തെ ദിവസം വരെയും സജീവമായി പരിപാടികളിലുണ്ടായിരുന്നു. അതുല്യനായ അഭിനയ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്.ഇന്നസെന്റിന്റെ വിയോഗത്തിന് തൊട്ടടുത്ത് തന്നെ മാമുക്കോയയും മടങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത വേദനയാണ് സൃഷ്ടിക്കുന്നത്. അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.