Skip to main content

അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി

മലബാർ ശൈലിയിലെ നർമാഭിനയങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അതുല്യ കലാകാരൻ മാമുക്കോയ വിടവാങ്ങുകയാണ്. ഹാസ്യകലാകാരന്മാരിൽ പ്രമുഖനായ മാമുക്കോയ തനത് കോഴിക്കോടൻ ശൈലിയിലെ തമാശകളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അഭിനയത്തിലൂടെ തെളിയിച്ചു കൊണ്ടാണ് മാമുക്കോയയുടെ മടക്കം. കലാ -സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ മാമുക്കോയ ഒടുവിലത്തെ ദിവസം വരെയും സജീവമായി പരിപാടികളിലുണ്ടായിരുന്നു. അതുല്യനായ അഭിനയ പ്രതിഭയെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്.ഇന്നസെന്റിന്റെ വിയോഗത്തിന് തൊട്ടടുത്ത് തന്നെ മാമുക്കോയയും മടങ്ങുന്നത് മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത വേദനയാണ് സൃഷ്ടിക്കുന്നത്. അതിരുകളില്ലാത്ത ചിരിയുടെ അഭിനയത്തികവിന് ആദരാഞ്ജലി അർപ്പിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.