Skip to main content

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നതിന്റെ ഭാഗമായി നവംബര്‍ 1-ാം തീയ്യതി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണം. വികസന രംഗത്ത്‌ കേരളം തുടര്‍ച്ചയായി നേട്ടങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്‌. അതില്‍ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുള്‍പ്പെടെ ഏറെ പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയ നേട്ടങ്ങളാണ്‌ കേരളം കൈവരിക്കുന്നത്‌.

1957-ല്‍ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ ജന്മിത്വ വ്യവസ്ഥ ഇവിടെ സജീവമായി നിലനിന്നിരുന്നു. എന്നാല്‍, ഭൂപരിഷ്‌ക്കരണമുള്‍പ്പെടെ തുടര്‍ച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ്‌ കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയായാണ്‌ അതിദാരിദ്ര്യം പരിഹരിക്കുകയെന്ന അവസ്ഥയിലേക്ക്‌ കേരളം എത്തിയിരിക്കുന്നത്‌. കേരളീയര്‍ക്കാകമാനം അഭിമാനമായി മാറിയ ഈ നേട്ടത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നാടിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും പങ്കെടുക്കണം.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.