Skip to main content

കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം

കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം. മഹാദർശനങ്ങൾ മുന്നോട്ടുവച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയാൻ കഴിയണം.

അന്യമതവിദ്വേഷവും ആക്രമണോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്നവർ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിൻ്റെ നേതൃത്വത്തിൽ കൈവന്ന നവോത്ഥാനത്തിൻ്റെ മാനവികമൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ച് മുന്നേന്നോട്ടുകൊണ്ടുപോകുന്നതിന് അന്യമതവിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത് അനുവദിച്ചുകൂട. ശ്രീനാരായണഗുരുവിൻ്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിനായി സമൂഹത്തിലെ ഇടപെടലിന് കൂടുതൽ നേതൃത്വം കൊടുക്കാൻ ശിവഗിരിമഠത്തിന് കഴിയണം. നാടിൻ്റെ തനിമ നവോത്ഥാനകാലഘട്ടത്തിനുശേഷം നേടിയെടുത്തതാണ്. ഇന്ന് ഭേദചിന്തയില്ലാതെ സോദരത്വേന കഴിയാൻ നമുക്ക് സാധിക്കുന്നു. തൊട്ടുകൂടായ്‌മയും തീണ്ടലും കണ്ണിൽപ്പെടാൻ പാടില്ലാത്ത അവസ്ഥയുമൊക്കെ ഒരുകാലത്തുണ്ടായിരുന്നു.

ഇതെല്ലാം മാറ്റിമറിക്കാനാണ് ഗുരുവിൻ്റെ നേതൃത്വത്തിൽ നവോത്ഥാനനായകർ പോരാടിയത്. അതേറ്റെടുത്താണ് പിന്നീട് കേരളം മുന്നോട്ടുപോയത്. വർഗീയശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകും. ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ ഓണമടക്കം എല്ലാം നഷ്‌ടപ്പെടും. മതത്തിന്റെ എല്ലാ സാമ്പ്രദായിക അതിരുകളിൽനിന്നും പുറത്തുകടന്നാണ് ഗുരു മതങ്ങൾക്കതീതമായി മനുഷ്യനെ പ്രതിഷ്ഠിച്ചത്. അവിടെനിന്ന് ഗുരുവിനെ അപഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നുവച്ചാൽ നാം കൈവരിച്ച മാനവികമൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണർഥം. ഗുരുവിൻറെ ദർശന തെളിച്ചത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോൽപ്പിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്ക് സമൂഹം തള്ളിവിടപ്പെടും.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.