Skip to main content

മാനുഷിക പരിഗണന അർഹിക്കുന്ന വിഷയത്തിന് പോലും പരിഹാരം കാണാൻ സർക്കാറിന് താല്യപര്യമില്ല എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്

കോവിഡ് മഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്നതടക്കം പല യാത്രാഇളവുകളും റെയിൽവേ എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ മാനുഷിക പരിഗണന അർഹിക്കുന്ന ഈ വിഷയത്തിന് പോലും പരിഹാരം കാണാൻ സർക്കാറിന് താല്യപര്യമില്ല എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്ലീപ്പർ, 3AC ക്ലാസുകളില്ലെങ്കിലും ഇളവ് നൽകുന്നത് പുനഃപരിശോധിക്കണമെന്ന് റെയിൽവേ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ എന്തെങ്കിലും സ്വീകരിച്ചതായി റെയിൽവേ വ്യക്തമാക്കുന്നില്ല. പകരം, യാത്രാനിരക്കിലെ സബ്സിഡിയെ കുറിച്ചും മറ്റുമുള്ള പൊതുവായ കണക്കുകളാണ് മറുപടിയിൽ നൽകിയത്. 2023-24 വർഷത്തിൽ 60,466 കോടി രൂപയുടെ സബ്സിഡി യാത്രാസേവനത്തിനായി റെയിൽവേ നൽകിയെന്നും, ഇതിലൂടെ ഓരോ യാത്രക്കാരനും ശരാശരി 45% കിഴിവ് ലഭിക്കുന്നു എന്നുമാണ് റെയിൽവെയുടെ വാദം. മുതിർന്ന പൗരന്മാർക്ക് വലിയൊരു ആശ്വാസമായിരുന്ന റെയിൽയാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്രം മുൻഗണന കാണിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.