Skip to main content

മാനുഷിക പരിഗണന അർഹിക്കുന്ന വിഷയത്തിന് പോലും പരിഹാരം കാണാൻ സർക്കാറിന് താല്യപര്യമില്ല എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്

കോവിഡ് മഹാമാരിക്കാലത്ത് മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്നതടക്കം പല യാത്രാഇളവുകളും റെയിൽവേ എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ മാനുഷിക പരിഗണന അർഹിക്കുന്ന ഈ വിഷയത്തിന് പോലും പരിഹാരം കാണാൻ സർക്കാറിന് താല്യപര്യമില്ല എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിൽ നിന്നും വ്യക്തമാകുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്ലീപ്പർ, 3AC ക്ലാസുകളില്ലെങ്കിലും ഇളവ് നൽകുന്നത് പുനഃപരിശോധിക്കണമെന്ന് റെയിൽവേ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇളവുകൾ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ എന്തെങ്കിലും സ്വീകരിച്ചതായി റെയിൽവേ വ്യക്തമാക്കുന്നില്ല. പകരം, യാത്രാനിരക്കിലെ സബ്സിഡിയെ കുറിച്ചും മറ്റുമുള്ള പൊതുവായ കണക്കുകളാണ് മറുപടിയിൽ നൽകിയത്. 2023-24 വർഷത്തിൽ 60,466 കോടി രൂപയുടെ സബ്സിഡി യാത്രാസേവനത്തിനായി റെയിൽവേ നൽകിയെന്നും, ഇതിലൂടെ ഓരോ യാത്രക്കാരനും ശരാശരി 45% കിഴിവ് ലഭിക്കുന്നു എന്നുമാണ് റെയിൽവെയുടെ വാദം. മുതിർന്ന പൗരന്മാർക്ക് വലിയൊരു ആശ്വാസമായിരുന്ന റെയിൽയാത്രാ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ കേന്ദ്രം മുൻഗണന കാണിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സ. എം എ ബേബി സന്ദർശിച്ചു

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു.

താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാള സാംസ്കാരിക ലോകത്തെ സർവാദരണീയ ശബ്ദം പ്രൊഫ.എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായി നിറഞ്ഞുനിന്ന വ്യക്തിത്വത്തെയാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ​ കേരളത്തിന്​ നഷ്ടമായിരിക്കുന്നത്​.