Skip to main content

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌. ജമാഅത്തെയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ അസോസിയേറ്റ്‌ അംഗമാക്കാമെന്ന ധാരണയിലാണീ സഖ്യം. സമൂഹത്തിൽ വർഗീയധ്രുവീകരണത്തിലേക്ക്‌ നയിക്കുന്നതാണ്‌ ജമാഅത്തെ സഖ്യം. ഇത്‌ ഭൂരിപക്ഷ വർഗീയശക്തികളെ സഹായിക്കുന്ന അപകടകരമായ നിലയുണ്ടാക്കും. മതേതര– ജനാധിപത്യ ചിന്താഗതിക്കാർക്കൊപ്പം യഥാർഥ മത വിശ്വാസികളും ഈ വർഗീയ-തീവ്രവാദസഖ്യത്തിനെതിരെ രംഗത്തുവരുന്നു എന്നതാണ്‌ നിലമ്പൂരിലെ പ്രതീക്ഷ.

ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രീയ വാദം ഉപേക്ഷിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പറയുന്നത്‌ വിവരക്കേടാണ്‌. ഈ അവസരവാദ-വിചിത്ര നിലപാട്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം അംഗീകരിക്കുമോ എന്ന്‌ സതീശൻ വ്യക്തമാക്കണം. എഐസിസി ഇതിനെതിരാണ്‌. അതിനാലാണ്‌ കെ സി വേണുഗോപാൽ സഖ്യത്തെപ്പറ്റി മിണ്ടാതിരിക്കുന്നത്‌. പ്രിയങ്ക ഗാന്ധി നിലപാട്‌ പറയണമെന്ന്‌ ഞങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടു. എന്നാൽ അവർ പ്രതികരിച്ചില്ല.

മുസ്ലിം രാജ്യവും മുസ്ലിംലോകവുമെന്ന അപകടകരമായ മുദ്രാവാക്യമാണ്‌ ജമാഅത്തെ ഇസ്ലാമിയുടേത്‌. മുസ്ലിംലീഗിന്റെ പഴയകാല നേതൃത്വം ജമാഅത്തെ ബന്ധം ശക്തമായി എതിർത്തിരുന്നു. ഇക്കാര്യം ഇന്നത്തെ ലീഗ്‌ നേതാക്കൾ മറക്കരുത്‌. ജമാഅത്തെ-യുഡിഎഫ്‌ സഖ്യവും ഹിന്ദുത്വ അജൻഡയുമായിസംഘപരിവാറും ചേർന്ന്‌ പ്രചരണം വർഗീയവൽക്കരിച്ചു. മലീമസമായ ഈ വർഗീയശക്തികൾക്കെതിരെ മതനിരപേക്ഷ ഉള്ളടക്കവുമായാണ്‌ എൽഡിഎഫ്‌ വോട്ടുതേടുന്നത്‌. ജമാഅത്തെയുമായി ഇടതപക്ഷത്തിന്‌ ഇന്നലെ ബന്ധമുണ്ടായിരുന്നില്ല. ഇന്നും നാളെയും ഉണ്ടാകില്ല.
 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.