Skip to main content

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ്റെ ജന്മവാർഷിക ദിനം

വിയറ്റ്നാം വിമോചന നായകന്‍ സഖാവ് ഹോചിമിൻ്റെ 135ആം ജന്മവാർഷിക ദിനമാണിന്ന്. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഫ്രാൻസിനെതിരെയും ജപ്പാനെതിരെയും പിന്നെ അമേരിക്കക്കെതിരെയും പോരാടി വിയറ്റ്നാമിനെ സ്വതന്ത്ര രാജ്യമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ആളാണ് ഹോചിമിൻ. സഖാവിൻ്റെ മാര്‍ഗദര്‍ശിത്വത്തില്‍ 1930ലാണ് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. പരസ്പരം തര്‍ക്കങ്ങളിലായിരുന്ന വിവിധ കമ്യൂണിസ്റ്റ് സംഘങ്ങളെ ഹോചിമിന്‍ ഒരു കൊടിക്കീഴില്‍ ഏകോപിപ്പിക്കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് വടക്കന്‍ വിയറ്റ്നാമിനെ കൊളോണിയല്‍ ഭരണത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.
പാര്‍ടി രൂപീകരണത്തിന് തൊട്ടുപിന്നാലെ വിയത്നാമില്‍ ഉശിരന്‍ പോരാട്ടങ്ങള്‍ ഉയര്‍ന്നു. 1930ൽ തന്നെ വിയറ്റ്നാമിലെ 116 ഗ്രാമങ്ങള്‍ മോചിപ്പിച്ച് വിപ്ളവകാരികള്‍ റഷ്യന്‍മാതൃകയില്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. ഒരുവര്‍ഷത്തോളമേ ഇവയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലം അവ കൊളോണിയല്‍ ഇന്‍ഡോചൈനയില്‍ സ്വാതന്ത്യ്രത്തിന്റെ ചെറിയ തുരുത്തുകളായി വര്‍ത്തിച്ചു. വിപ്ളവകരമായ പല ജനകീയപരിപാടിയും നടപ്പാക്കി. ഒരുനൂറ്റാണ്ടോളം ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന ഇന്‍ഡോചൈന 1940ല്‍ ജപ്പാന്‍ അധീനതയിലായതോടെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ഹോചിമിൻ തന്നെ പോരാട്ടം നയിച്ചു. രണ്ടാംലോക യുദ്ധത്തില്‍ ജപ്പാന്റെ പതനത്തെതുടര്‍ന്ന് 1945ൽ ഹോചിമിന്‍ വിയറ്റ്നാം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. ജപ്പാനില്‍നിന്ന് തെക്കന്‍ വിയത്നാം പിടിച്ച ബ്രിട്ടന്‍ ഇത് ഫ്രാന്‍സിന് വിട്ടുകൊടുത്തിരുന്നു. വിയറ്റ്നാം ഏകീകരണമെന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് അവിടെ ഫ്രഞ്ച് വാഴ്ചയ്ക്കെതിരെ പോരാട്ടത്തിന് ഹോചിമിന്‍ ആഹ്വാനംചെയ്തു. പത്ത് വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഫ്രഞ്ച് സേന പരാജയം സമ്മതിക്കുന്നതോടെയാണ് അമേരിക്ക നേരിട്ട് വിയറ്റ്നാമിനെതിരെ രംഗത്തെത്തുന്നത്. നേരത്തെതന്നെ ഫ്രഞ്ച് സൈന്യത്തിന് പടക്കോപ്പുകള്‍ എത്തിച്ചുവന്ന അമേരിക്ക രണ്ടുപതിറ്റാണ്ടോളം വിയറ്റ്നാമിൽ പൊരുതിയെങ്കിലും പരാജയപ്പെട്ടു. വിയറ്റ്നാം ഏകീകരിക്കപ്പെട്ടു. പക്ഷേ ഈ ഏകീകരണം കാണുന്നതിന് ഹോചിമിൻ ജീവിച്ചിരുന്നില്ല എന്നത് ഇന്നും ദുഃഖമായി നിലനിൽക്കുന്നു. മൂന്ന് പ്രബല ശക്തികളെയാണ് വിയറ്റ്നാം ചെറുത്ത് തോൽപ്പിച്ചത്. ഹോചിമിൻ്റെ പ്രത്യയശാസ്ത്ര ബോധവും, ആ പ്രത്യയശാസ്ത്രം വിയറ്റ്നാമിന് ചേർന്ന വിധത്തിൽ പ്രാവർത്തികമാക്കാനുള്ള കഴിവും ഇന്നത്തെ വിയറ്റ്നാമിൻ്റെ അടിത്തറയിട്ടു. ഇപ്പോൾ മറ്റേതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന വിധത്തിൽ വളർച്ചാനിരക്ക് കാണിച്ചുകൊണ്ട് മുന്നേറുകയാണ് വിയറ്റ്നാം. 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.