Skip to main content

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയത് ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന് പിന്തുണ നൽകുന്ന പരാമർശം

ബിജെപി നടത്തുന്ന പ്രതിപക്ഷ വേട്ടയാടലിന്‌ പിന്തുണ നൽകുന്ന പരാമർശമാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാലക്കാട്‌ രാഹുൽഗാന്ധി നടത്തിയത്. അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമായ പരാമർശം തിരുത്താൻ കോൺഗ്രസ്‌ കേന്ദ്ര നേതൃത്വം ഇടപെടണം.

ബിജെപിക്കും ആർഎസ്‌എസിനുമെതിരെ ശക്തമായ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കാത്തതെന്ത്‌ എന്നാണ്‌ കോൺഗ്രസിന്റെ ദേശീയനേതാവായ രാഹുലിന്റെ ചോദ്യം. അതിനായി ഇഡിയെ പ്രേരിപ്പിക്കുന്ന രാഹുൽ ഗാന്ധി എന്തു സന്ദേശമാണ്‌ നൽകുന്നത്‌? രാഹുലിന്റെ പ്രസംഗം ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ ചില ചോദ്യങ്ങളുണ്ട്‌.

പ്രതിപക്ഷത്തിനെതിരെ രാജ്യത്താകെ ഇഡി കേസുകൾ കെട്ടിച്ചമയ്‌ക്കുന്നതിനെ കോൺഗ്രസ്‌ അനുകൂലിക്കുന്നുണ്ടോ? കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കെട്ടിച്ചമച്ച കേസുകളെ കുറിച്ച്‌ എന്താണ്‌ അഭിപ്രായം? നാഷണൽ ഹെറാൾഡ്‌ കേസിൽ സോണിയ ഗാന്ധിക്കും ഗാന്ധികുടുംബത്തിനുമെതിരെ കള്ളന്മാരും കൊള്ളക്കാരുമെന്ന ആക്ഷേപമുയർന്നിരുന്നു. എന്നിട്ടും അവരെയൊക്കെ ജയിലിലടക്കണമെന്ന്‌ ഞങ്ങളാരും ആവശ്യപ്പെട്ടില്ല. രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരായ ബിജെപിയുടെ വേട്ടയാടലിനെ എതിർക്കുന്നതുകൊണ്ടാണത്‌.

പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസുകളെടുത്താൽ, അത്‌ രാഷ്‌ട്രീയ പ്രേരിതമാണെങ്കിൽ ഞങ്ങൾ എതിർക്കും. ഹേമന്ത് സോറന്റെയും അരവിന്ദ്‌ കെജ്രിവാളിന്റെയും അറസ്‌റ്റിനെ ഏറ്റവും ശക്തമായി ചെറുത്തത്‌ സിപിഐ എമ്മാണ്‌. രാഷ്‌ട്രീയവും ആശയപരവുമാണ്‌ സിപിഐ എമ്മിന്റെ പോരാട്ടം. ജനാധിപത്യശക്തികളെയാകെ അണിനിരത്തി ബിജെപിയെയും വർഗീയതയെയും തോൽപ്പിക്കലാണ്‌ ലക്ഷ്യം. എന്നാൽ കോൺഗ്രസിന്‌ അങ്ങനെയൊരു നിലപാടില്ല.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.