Skip to main content

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ ജനപക്ഷ ബദൽ രാജ്യത്ത് നടപ്പിലാകൂ

കേരളത്തിലെത്തിയ മോദി പറഞ്ഞത്‌ ഇവിടെ വികസനമില്ലെന്നാണ്‌. പ്രധാനമന്ത്രി തെറ്റായ വിവരം പ്രചരിപ്പിപ്പിക്കുന്നു. കേന്ദ്രത്തിന്റെ നീതി അയോഗിന്റെ കണക്കുകൾ പ്രകാരമുള്ള മാനവ വികസന സൂചികളിലെല്ലാം കേരളം ഒന്നാമതാണ്‌. എന്നാൽ ബിജെപിയുടെ ഗുജറാത്തും യുപിയുമെല്ലാം മാനവ വികസന സൂചികകളിൽ വളരെ പിന്നിലാണ്‌. ഒടുവിൽ പുറത്തുവന്ന ആഗോള ജനാധിപത്യ സൂചികയിൽ ഇന്ത്യ ഭീകര സ്വേച്ഛാധിപത്യ നാടെന്ന വിശേഷണത്തിലേക്ക്‌ കൂപ്പുകുത്തി.

ബിജെപിയുടെ ഹിന്ദുത്വ വർഗീയ നയങ്ങളെ മൃദുഹിന്ദുത്വം കൊണ്ട്‌ പ്രതിരോധിക്കാൻ കഴിയില്ലെന്ന്‌ കോൺഗ്രസ്‌ തിരിച്ചറിയണം. സന്ധിചെയ്‌തുകൊണ്ടല്ല സമരം ചെയ്‌താണ്‌ വർഗീയവാദികളെ നേരിടേണ്ടത്‌. എത്ര നേതാക്കൾ പാർടിവിട്ട്‌ ബിജെപിയിൽ ചേർന്നെന്ന കണക്ക്‌ കോൺഗ്രസിന്റെ കൈയ്യിലുണ്ടോ? പൗരത്വ ഭേഗതി നിയമത്തിനെതിരെ കോൺഗ്രസ്‌ ഒരക്ഷരം മിണ്ടാത്തതെന്തേ? പൗരത്വ ഭേദഗതി നിയമത്തിനും ആർട്ടിക്കൾ 370 റദ്ദാക്കിയതിനും എതിരെ കോടതിയിൽ പോയ പാർടിയാണ്‌ സിപിഐ എം. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളെ വിട്ടയച്ചതിനെതിരെ കോടതിയിൽ പോയതും സിപിഐ എമ്മാണ്‌. ഇലക്‌ടറൽ ബോണ്ടിനെ എതിർക്കുകയും വാങ്ങില്ലെന്ന്‌ പ്രഖ്യാപിക്കുകയും കോടതിയിൽ പോവുകയും ചെയ്‌തു. ആ നിലപാടിന്‌ അംഗീകാരമായാണ്‌ സുപ്രീകോടതി സിപിഐ എമ്മിനെ കേസിൽ കക്ഷി ചേരാൻ അനുവദിച്ചത്‌.

ശക്തമായ ഇടതുപക്ഷമുണ്ടെങ്കിലേ കൂടുതൽ മെച്ചപ്പെട്ട ജനപക്ഷ ബദൽ നയങ്ങൾ രാജ്യത്ത്‌ നടപ്പിലാകൂ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ നാമത്‌ കണ്ടതാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.