Skip to main content

ബിജെപി കോൺഗ്രസിനെ സഹായിക്കുന്നത് വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാൻ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്‌. തിരുവനന്തപുരത്തെ കോൺഗ്രസ്–ബിജെപി അവിശുദ്ധ ബന്ധത്തിന്റെ കൃത്യമായ തെളിവാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിന് ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ മറുപടി പറയണം. ഒരു ഭാഗത്ത്‌ ബിജെപിയോട്‌ ഒത്തുകളിക്കുന്നതൊപ്പം മറുഭാഗത്ത്‌ എസ്ഡിപിഐയും കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. പരാജയഭീതി മൂലമാണ് കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോൺഗ്രസ് നേതാക്കൾ മിണ്ടുന്നില്ല.

എന്തുകൊണ്ടാണ്‌ പ്രത്യക്ഷത്തിൽതന്നെ ബിജെപി കോൺഗ്രസ്‌ സ്ഥാനാർഥികളെ ജയിപ്പിക്കാനായി രംഗത്തുവരുന്നതിന്റെ കാരണം? കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ കിട്ടില്ലെന്ന്‌ ഉറപ്പാണ്‌. വളഞ്ഞ വഴിയിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാൻ വേണ്ടിയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കുവേണ്ടി പരിശ്രമിക്കുന്നത്‌. കേരളത്തിൽ ബിജെപിക്ക്‌ സീറ്റുണ്ടാക്കാനുള്ള എളുപ്പവഴി സ്വന്തമായി വോട്ടു പിടിക്കുന്നതിനേക്കാൾ കോൺഗ്രസിനെ സഹായിക്കുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗ്രസ്‌ ജയിച്ചാൽ തങ്ങൾക്ക്‌ വരും എന്ന ഉറപ്പാണ്‌ അതിനു കാരണം.

ബിജെപിക്ക്‌ രണ്ടക്ക സീറ്റു കിട്ടുമെന്നാണ്‌ കേരളത്തിലെത്തി പ്രധാനമന്ത്രി പറഞ്ഞത്‌. ജയിക്കുമെന്നല്ല. രണ്ടക്ക സീറ്റ്‌ ജയിക്കുമെന്നു പറഞ്ഞാൽ പരിഹാസ്യമാകുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാം. അതുകൊണ്ടാണ്‌ രണ്ടക്ക സീറ്റ് കിട്ടുമെന്നു പറഞ്ഞത്‌. കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അത്‌ ബിജെപിക്ക്‌ കിട്ടും എന്നാണ് പറയുന്നതിന്റെ അർഥം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.