Skip to main content

കേരളത്തിനെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്‌ പ്രതിപക്ഷ നേതാവ്‌ കൂട്ടുനിൽക്കുന്നു

കേരളത്തിന്റെ സാമ്പത്തികാവശ്യങ്ങൾക്ക്‌ വേണ്ടി ഒന്നിച്ചുനിൽക്കാതെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന്‌ കൂട്ടുനിൽക്കുകയാണ്‌ പ്രതിപക്ഷ നേതാവ്‌ ചെയ്യുന്നത്.

അവിതർക്കിതമായി 13,608 കോടി രൂപ കേരളത്തിന്‌ വായ്‌പ അനുവദിക്കാനുണ്ടെന്ന്‌ കേന്ദ്രസർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ചതാണ്‌. ഇത്‌ നൽകാൻ കേരളം നൽകിയ കേസ്‌ പിൻവലിക്കണമെന്നാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്‌. ഇതിനെതിരെ ഒരക്ഷരം ഉരിയാടാത്ത പ്രതിപക്ഷം കേരളത്തിനൊപ്പമല്ല എന്ന്‌ വ്യക്തമാണ്‌. കിഫ്‌ബി വഴി വായ്‌പയെടുത്തത്‌ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണമായെന്നാണ്‌ പ്രതിപക്ഷനേതാവിന്റെ മുഖ്യവാദം. കിഫ്‌ബി വഴി വാങ്ങുന്ന വായ്‌പയ്‌ക്ക്‌ സംസ്ഥാന സർക്കാരിന്റെ ബാധ്യത എന്താണ്‌? പ്രതിപക്ഷനേതാവടക്കം അംഗീകരിച്ച കിഫ്‌ബി നിയമപ്രകാരം മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും കിഫ്‌ബിക്ക്‌ വർഷംതോറും നൽകണം. ഇതെങ്ങനെ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ ആറുവർഷം ഇല്ലാതിരുന്ന പ്രതിസന്ധി എങ്ങനെ പൊടുന്നനെ ഏഴാംവർഷം ഉണ്ടായി?

പ്രതിസന്ധി ഉണ്ടായെങ്കിൽ, അത്‌ പ്രതിപക്ഷത്തിന്റെ ഒത്താശയോടെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മൂലമാണ്‌. കിഫ്‌ബിയുടെ വായ്‌പ സംസ്ഥാന സർക്കാരിന്റെ വായ്‌പയായി കണക്കാക്കി കേരളത്തിന്റെ സാധാരണ വായ്‌പ വെട്ടിക്കുറിച്ചു. ഇതുവരെ ഇത്തരം ബജറ്റ്‌ഇതര കടംവാങ്ങൽ സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ വായ്‌പയായി കണക്കാക്കിയിട്ടില്ല. കേന്ദ്രം എടുക്കുന്ന ബജറ്റ്‌ഇതര വായ്‌പകൾ ഇന്നും കേന്ദ്രത്തിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല. എല്ലാത്തിലുമുപരി പുതിയ ചട്ടം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്‌. പുതിയ വായ്‌പകളല്ല, കിഫ്‌ബി ഉണ്ടായ നാൾമുതലുള്ള വായ്‌പകളും കിഫ്‌ബി പുനസംഘടിപ്പിച്ച ശേഷമുള്ള വായ്‌പകളുമടക്കം നമ്മുടെ സാധാരണ കടത്തിൽനിന്ന്‌ വെട്ടിക്കുറച്ചു. ഇതാണ്‌ ധനപ്രതിസന്ധിക്ക്‌ കാരണം. ഇത്‌ സുപ്രിം കോടതി ശരിവെച്ചിട്ടില്ല, മറിച്ച്‌ ഭരണഘടനാ ബെഞ്ചിന്‌ വിട്ടിരിക്കുകയാണ്‌. കേസ്‌ നടക്കാൻ പോകുന്നതേയുള്ളൂ. ഇതിൽ മുൻകൂറായി കേന്ദ്രസർക്കാരിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌ പ്രതിപക്ഷം.

കിഫ്‌ബി വേണ്ടെങ്കിൽ കിഫ്‌ബി വഴി ഏറ്റെടുത്ത 80,000 കോടിയോളം രൂപയുടെ പദ്ധതികൾക്ക്‌ ബദൽ നിർദേശിക്കാനുണ്ടോ കോൺഗ്രസിന്‌? അത്ര വേഗമൊന്നും കേരളം വികസിക്കണ്ടെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. ഈ വികസനവിരുദ്ധർ തെരഞ്ഞെടുപ്പിൽ പാഠം പഠിക്കേണ്ടത്‌ കേരളത്തിന്റെ വികസനത്തിനാവശ്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.