Skip to main content

നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്

ഇന്ന് കാൾ മാർക്സിന്റെ ചരമദിനമാണ്. എല്ലാവരും തുല്യതയോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമത്തിനായി വാദിക്കുക മാത്രമല്ല, അതിനായി വിപ്ലവ സമരത്തിൽ അണിനിരക്കണമെന്നും മാർക്സ് നിരന്തരം ഓർമ്മിപ്പിച്ചു. നവലിബറൽ മുതലാളിത്ത നയങ്ങൾ ലോകമെങ്ങും ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇന്ന് മാർക്സിന്റെ വാക്കുകൾക്കും മാർക്സിസത്തിനും പ്രാധാന്യം ഏറുകയാണ്. ചൂഷണത്തിലൂടെ ലാഭം കുന്നുകൂടുന്ന കോർപ്പറേറ്റ് കുത്തകകൾക്കെതിരെ ജനകീയ സമരങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. ഈ സമരങ്ങളെ വർഗ്ഗീയതയും വംശീയ വിദ്വേഷവും പറഞ്ഞു ഭിന്നിപ്പിക്കുന്ന പ്രതിലോമ ശക്തികളെയും കരുതിയിരിക്കണം. നവലിബറൽ കാലത്തെ വിപ്ലവമുന്നേറ്റങ്ങൾക്ക് മാർക്സിന്റെ ഓർമ്മകൾ കരുത്തുപകരും.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.