Skip to main content

രാജ്യം ഭരിക്കുന്ന സർക്കാർ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുകയാണ്

ലോകത്തെമ്പാടുമുള്ള സ്ത്രീകൾ യുദ്ധത്തിന്റെയും ജനാധിപത്യ ധ്വംസനത്തിന്റെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് സാർവദേശീയ വനിതാദിനം ആചരിക്കുന്നത്. പലസ്തീനിലെ സഹോദരിമാർ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന്‌ ഗാസ നേരിടുന്നത്.

ഏക സിവിൽ കോഡും പൗരത്വഭേദഗതി നിയമവും മുത്തലാഖും മുൻനിർത്തി ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ വലിയതോതിൽ വേട്ടയാടാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെവിടാൻ കൂട്ടുനിന്നത് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സർക്കാരാണ്. എന്നാൽ, തളരാതെ വീറോടെ പോരാടിയ ബിൽക്കിസിന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എല്ലാ പിന്തുണയും നൽകി അവളോടൊപ്പം നിന്നു.

രാജ്യം ഭരിക്കുന്ന സർക്കാർ ഈ രീതിയിൽ നമ്മെ പിന്നോട്ട് നയിക്കുമ്പോൾ അതിനു നേർവിപരീതമെന്നോണം മുഴുവൻ ജീവിത നിലവാര സൂചികകളിലും ഒന്നാം സ്ഥാനം നേടി നമ്മുടെ കൊച്ചുകേരളം മുന്നോട്ട് കുതിക്കുന്നു. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാണ്. പ്രതിസന്ധി ഘട്ടത്തിലും അങ്കണവാടി, ആശാ, പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്കുള്ള ഓണറേറിയം വർധിപ്പിക്കാൻ ഈ സർക്കാർ തയ്യാറായി. കേരളത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കാനും വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വിജയിച്ചുവരേണ്ടത് അനിവാര്യമാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.