Skip to main content

നവകേരളത്തിനായി ഒരുമിച്ച് മുന്നേറാം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരവും വിനിമയങ്ങളുടെ വ്യാപ്തിയും ഉയർത്താനുള്ള നടപടികളാണ് ഈ വളർച്ചയ്ക്ക് അനിവാര്യം.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെയും നിരവധി ഐതിഹാസിക സമരങ്ങളുടെയും ഭരണരംഗത്ത് നിന്നുണ്ടായ ഭാവനാത്മകമായ നടപടികളുടെയും ഫലമായുണ്ടായ സാമൂഹിക പുരോഗതിയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തി. ഈ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷങ്ങളിലായി ഇവിടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമഭാവനയുടെ നവകേരളം വാർത്തെടുക്കാനുള്ള ചുവടുവെപ്പുകളാണ്. സാമൂഹിക നീതിയും ലിംഗ സമത്വവും ലക്ഷ്യം വെച്ചുള്ള ഈ നടപടികളിൽ പലതും ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. നമുക്ക് ഒറ്റക്കെട്ടായി കേരളത്തിന്റെ വികസന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്. ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ