Skip to main content

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാൻ കഴിഞ്ഞു.

മുൻ കാലങ്ങളിലും ഇതുപോലുള്ള തിരക്കുകൾ ഉണ്ടായിരുന്നു. അന്ന് സംഭവിച്ചതിൽ കൂടുതലൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. 2015ൽ നടന്ന സംഭവം അന്നത്തെ മേൽശാന്തി ഇന്നലെ പറയുകയുണ്ടായി. ഈ വർഷം പ്രതീക്ഷയ്ക്ക് അപ്പുറം കുട്ടികൾ ശബരിമലയിലെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ എണ്ണം കൂടി.

അതേസമയം അസാധാരണമായ ആശങ്ക ജനങ്ങളിൽ ഉണ്ടാക്കാനുള്ള വലിയശ്രമം നടന്നു. ഏരുമേലിയിൽ ഉണ്ടായ സമരത്തിൽ വിളിച്ച മുദ്രാവാക്യം അതിന് ഉദാഹരണമാണ്. എരുമേലിയിൽ കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ഉണ്ട്. എന്നാൽ ഇവയൊന്നുമില്ല എന്നുപറഞ്ഞാണ് സമരം നടന്നത്. തീർത്ഥാടനത്തെ മോശമാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്.

നിലയ്ക്കൽ ഒരു കുട്ടി രക്ഷകർത്താവിനെ കാണാതെ കരഞ്ഞത് അന്തർദേശീയ വാർത്തയാക്കി. ശബരിമലയിൽ കുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകൾ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ