Skip to main content

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാട്

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സ്വീകരിക്കുന്നത്. മതനിരപേക്ഷയെ സംരക്ഷിക്കണമെങ്കിൽ ഈ നിലപാട് സ്വീകരിക്കണം. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പല മാർഗങ്ങൾ വർഗീയ ശക്തികൾ ഇവിടെ സ്വീകരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കുറച്ച്‌ കാലം മുമ്പ്‌ സംഘപരിവാർ കേരളത്തിലെ പലരെയും കാണാൻ പോയത്‌. ചില വിഭാഗത്തെ അടർത്തി മാറ്റി തങ്ങളുടെ കൂടെ നിർത്താൻ പറ്റുമോ എന്നായിരുന്നു അവർ ശ്രമിച്ചത്‌. പല മേധാവികളെയും കണ്ട്‌ അവർ ചർച്ച നടത്തുയും ചെയ്തു. പലരും അതിൽ വീണ് പോയിട്ടുമുണ്ട്‌. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞായിരുന്നു വീടുകളിൽ കയറി ഇറങ്ങിയത്‌. എന്നാൽ, മണിപ്പൂർ സംഭവം വന്നപ്പോൾ ഇവരുടെ കള്ളി വെളിച്ചത്താകുകയായിരുന്നു. ഒരുപാട്‌ വിഭാഗങ്ങൾക്ക്‌ നേരെ വംശഹത്യ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തിയവരാണ്‌ സംഘപരിവാറുകാർ. അതേ നിലതനെയാണ്‌ മണിപ്പൂരിലും ഉണ്ടായത്‌.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.