Skip to main content

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാട്

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സ്വീകരിക്കുന്നത്. മതനിരപേക്ഷയെ സംരക്ഷിക്കണമെങ്കിൽ ഈ നിലപാട് സ്വീകരിക്കണം. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പല മാർഗങ്ങൾ വർഗീയ ശക്തികൾ ഇവിടെ സ്വീകരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കുറച്ച്‌ കാലം മുമ്പ്‌ സംഘപരിവാർ കേരളത്തിലെ പലരെയും കാണാൻ പോയത്‌. ചില വിഭാഗത്തെ അടർത്തി മാറ്റി തങ്ങളുടെ കൂടെ നിർത്താൻ പറ്റുമോ എന്നായിരുന്നു അവർ ശ്രമിച്ചത്‌. പല മേധാവികളെയും കണ്ട്‌ അവർ ചർച്ച നടത്തുയും ചെയ്തു. പലരും അതിൽ വീണ് പോയിട്ടുമുണ്ട്‌. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞായിരുന്നു വീടുകളിൽ കയറി ഇറങ്ങിയത്‌. എന്നാൽ, മണിപ്പൂർ സംഭവം വന്നപ്പോൾ ഇവരുടെ കള്ളി വെളിച്ചത്താകുകയായിരുന്നു. ഒരുപാട്‌ വിഭാഗങ്ങൾക്ക്‌ നേരെ വംശഹത്യ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തിയവരാണ്‌ സംഘപരിവാറുകാർ. അതേ നിലതനെയാണ്‌ മണിപ്പൂരിലും ഉണ്ടായത്‌.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.