Skip to main content

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാട്

വർഗീയതയെ എതിർക്കുന്ന കാര്യത്തിൽ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സ്വീകരിക്കുന്നത്. മതനിരപേക്ഷയെ സംരക്ഷിക്കണമെങ്കിൽ ഈ നിലപാട് സ്വീകരിക്കണം. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പല മാർഗങ്ങൾ വർഗീയ ശക്തികൾ ഇവിടെ സ്വീകരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ കുറച്ച്‌ കാലം മുമ്പ്‌ സംഘപരിവാർ കേരളത്തിലെ പലരെയും കാണാൻ പോയത്‌. ചില വിഭാഗത്തെ അടർത്തി മാറ്റി തങ്ങളുടെ കൂടെ നിർത്താൻ പറ്റുമോ എന്നായിരുന്നു അവർ ശ്രമിച്ചത്‌. പല മേധാവികളെയും കണ്ട്‌ അവർ ചർച്ച നടത്തുയും ചെയ്തു. പലരും അതിൽ വീണ് പോയിട്ടുമുണ്ട്‌. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞായിരുന്നു വീടുകളിൽ കയറി ഇറങ്ങിയത്‌. എന്നാൽ, മണിപ്പൂർ സംഭവം വന്നപ്പോൾ ഇവരുടെ കള്ളി വെളിച്ചത്താകുകയായിരുന്നു. ഒരുപാട്‌ വിഭാഗങ്ങൾക്ക്‌ നേരെ വംശഹത്യ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്തിയവരാണ്‌ സംഘപരിവാറുകാർ. അതേ നിലതനെയാണ്‌ മണിപ്പൂരിലും ഉണ്ടായത്‌.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.