Skip to main content

ഗവർണറുടെ വിരട്ടൽ കേരളത്തിൽ ഏശില്ല

യുഡിഎഫ്‌ ഉന്നയിച്ച ആരോപണങ്ങൾ ഭരണഘടനാ തലവനായ ഗവർണർ എടുത്തു പറയുകയാണ് ഭരണഘടനപരമായി സംസ്ഥാനത്തിന്റെ താത്‌പര്യത്തിനനുസരിച്ച്‌ നിൽക്കേണ്ടയാൾ മറ്റൊരു നിലപാട്‌ എടുക്കുന്നത്‌ നല്ല രീതിയല്ല. കഴിഞ്ഞ ദിവസം എന്തിനാണ്‌ ഗവർണർ ഡൽഹിക്ക്‌ പോയത്‌. ഔദ്യോഗിക കാര്യങ്ങൾക്കായിരുന്നില്ല അദ്ദേഹം പോയത്‌. ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുക്കാനാണ്‌. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ്‌ നവകേരളത്തിനെ അപകീർത്തുന്ന പ്രസ്‌താവനകൾ പറയുന്നത്‌. എന്തും വിളിച്ച്‌ പറയാവുന്ന സ്ഥാനത്തല്ല ഗവർണർ ഇരിക്കുന്നതല്ല. അത്‌ അദ്ദേഹം ഓർക്കണം. എതെങ്കിലും വ്യക്തികൾക്ക്‌ അനുകരിക്കാൻ പറ്റാത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. മുരളീധരന്റെ സർട്ടിഫിക്കറ്റിന്‌ അനുസരിച്ച്‌ പ്രവർത്തിച്ചാൽ ഇതല്ല, ഇതിനപ്പുറവും സംഭവിക്കുമെന്ന്‌ അദ്ദേഹം മനസിലാക്കണം.

ഗവർണർ ഗവർണായി നിൽക്കണം. അല്ലാതെ വിരട്ടിക്കളയാമെന്ന ധാരണ വേണ്ട. ആ വിരട്ടലൊന്നും കേരളത്തിൽ ഏശില്ലെന്ന്‌ ഗവർണർ മനസിലാക്കണം. എന്തോ വലിയ അധികാരം കയ്യിലുള്ളതിനാൽ എന്തുമങ്ങ്‌ ചെയ്യുമെന്ന മട്ടിലാണ്‌ ചില ഭാഗങ്ങൾ. അതൊന്നും രാജ്യത്ത്‌ പ്രായോഗിക്കാമാക്കാൻ പറ്റില്ലെന്ന്‌ അദ്ദേഹം മനസിലാക്കണം. എന്തും കാണിച്ച്‌ ചെയ്യാമെന്ന്‌ ഗവർണർ വിചാരിക്കരുത്‌. ആ സ്ഥാനത്ത്‌ ഇരിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്‌ ചെയ്യേണ്ടത്‌. അതിനാണ്‌ ഭരണഘടന സംരക്ഷണം നൽകുന്നത്‌.

രാഷ്‌ട്രീയ ചരിത്രമെടുത്താൽ അവസരവാദ നിലപാടാണ്‌ ആരിഫ്‌ മുഹമ്മദ്‌ ഖാന്റേതെന്ന്‌ നേരത്തെ തന്നെ വ്യക്തമായതാണ്‌. കേന്ദ്രം കേരളത്തിനെതിരെയുള്ള നടപടിയെടുക്കുമ്പോൾ അത്‌ ജനസമക്ഷം അവതരിപ്പിക്കാനായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. അപ്പോൾ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്ക്‌ അദ്ദേഹം പ്രകോപിതനായാൽ ഞങ്ങൾക്ക്‌ ഒന്നും ചെയ്യാനില്ല. അത്‌ മനസിൽ കൊണ്ട്‌ നടക്കുക എന്ന്‌ മാത്രമേ ചെയ്യാനാകൂ എന്ന്‌ ഗവർണർ മനസിലാക്കണം.

യൂണിവേഴ്‌സിറ്റികളിൽ എത് രീതിയിലാണ്‌ ആളുകളെ നിയമിച്ചത്‌. എവിടുന്ന്‌ കിട്ടിയ പേരുകളാണിത്‌. സർവകലാശാല തന്ന അർഹതയുള്ള ആളുകളെ നിഷേധിക്കാൻ നിങ്ങൾക്ക്‌ എവിടുന്ന്‌, ആരുടെ റിപ്പോർട്ടാണ്‌ കിട്ടിയത്‌. ആർഎസ്‌എസിന്റെയും മറ്റും കേന്ദ്രങ്ങൾ പറയുന്നവരെ ഇതിനായി നിശ്ചയിച്ച്‌ കൊടുക്കുകയാണ്‌. അതുകൊണ്ടാണ്‌ എല്ലാ യോഗ്യതയും ഉള്ള വിദ്യാർഥികളെ ഒഴിവാക്കിയത്‌. ആർഎസ്‌എസ്‌ ഒറ്റ യോഗ്യത മാത്രമാണ്‌ നിയമനത്തിന്‌ അടിസ്ഥാനമാക്കിയത്‌. എന്നാൽ സെനറ്റിൽ അംഗത്വം കൊടുക്കുമ്പോൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്‌. അതാണ്‌ ഗവർണർ ലംഘിച്ചത്‌
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.