Skip to main content

സഹായം ഔദാര്യമല്ല, അഭിമാനമുള്ള അവകാശമാക്കി

നിങ്ങൾക്കു ഗൗരവമായ ഒരു അസുഖം വന്നു. അടിയന്തര സഹായത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇത് മാറിമാറി വന്ന എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇത്തരം ധനസഹായം വർദ്ധിപ്പിക്കുക മാത്രമല്ല അവയുടെ വിതരണം സുതാര്യവും സുഗമവുമാക്കിത്തീർത്തു.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് (2011-2016) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ശരാശരി പ്രതിവർഷം 162 കോടി രൂപയാണ് അനുവദിച്ചത്. അതേസമയം, രണ്ടാം പിണറായി വിജയൻ സർക്കാർ കഴിഞ്ഞ രണ്ട് വർഷം (2021, 2022) ശരാശരി 338 കോടി രൂപ വീതമാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുണ്ട്. (2021-ൽ ആദ്യത്തെ 2 മാസം ഒഴിവാക്കിയിയിട്ടുണ്ട്) ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ ഇരട്ടിത്തുക.
ശ്രദ്ധേയമായകാര്യം ഈ തുക വാങ്ങാൻ അപേക്ഷകർ ആരുടേയും ശുപാർശ അന്വേഷിച്ചു പോകേണ്ടതില്ല. ജനസമ്പർക്ക പരിപാടി എന്ന പേരിൽ പതിനായിരങ്ങളെ വിളിച്ചുകൂട്ടി മുഖ്യമന്ത്രിയോ മന്ത്രിമാരോ ദുരിതാശ്വാസ തുക വിതരണം ചെയ്യുന്ന ഏർപ്പാടും അവസാനിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്കു നേരിട്ടു ലഭിക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആയാണ് കൈകാര്യം ചെയ്യുന്നത്. അപേക്ഷ നേരിട്ടോ ഓൺലൈൻ ആയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനപ്രതിനിധികളുടെ ഓഫീസ് മുഖേനയോ തപാൽ മാർഗ്ഗത്തിലോ സമർപ്പിക്കാവുന്നതാണ്. താഴെപ്പറയുന്ന ചില പ്രത്യേകതകൾകൂടി ഈ സംവിധാനത്തിനുണ്ട്.
(1) അപേക്ഷയുടെ ഓരോ നീക്കം അപേക്ഷകനെ അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സംവിധാനം.
(2) അപേക്ഷകനു ലഭ്യമായ ഡോക്കറ്റ് നമ്പർ (ഫയർ നമ്പർ) ഉപയോഗിച്ച് ഏതു സമയത്തും cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷയുടെ സ്ഥിതി അറിയാനുള്ള സംവിധാനം.
(3) അപേക്ഷ സമർപ്പണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, എംഎൽഎ/എംപി, അക്ഷയകേന്ദ്രങ്ങൾ എന്നിവർക്കായി പ്രത്യേക ലോഗിൻ സംവിധാനം.
(4) പൊതുജനങ്ങൾക്കു സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനായി പബ്ലിക് ലോഗിൻ സംവിധാനം.
(5) അപേക്ഷകളുടെ കാലതാമസം നീരീക്ഷിക്കാനായി താലൂക്ക്, കളക്ട്രേറ്റ്, റവന്യു വകുപ്പ്, റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ ഡാഷ് ബോർഡ് സംവിധാനം.
(6) അപേക്ഷയിൽ ഏതെങ്കിലും രേഖകളുടെ കുറവുണ്ടായാൽ അപേക്ഷകനെ ആ വിവരം അറിയിക്കുന്നതിനായി വില്ലേജ് തലത്തിൽ എസ്എംഎസ് സംവിധാനം.
പതിനായിരങ്ങൾ തിങ്ങിനിരങ്ങിക്കൂടുന്ന മഹാജനസമ്പർക്ക പരിപാടികളും ശുപാർശകളും അനാവശ്യമാക്കിത്തീർത്ത് സുതാര്യവും പ്രയാസരഹിതവും അപേക്ഷകന്റെ ആത്മാഭിമാനത്തെ മാനിക്കുകയും ചെയ്യുന്ന ഒരു സമഗ്രസംവിധാനത്തിനു രൂപം നൽകിയെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നേട്ടം.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ