Skip to main content

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുന്നു

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപ്പൂർ കോടതി വളപ്പിൽ ബ്രിട്ടന്റെ പതാകയായ യൂണിയൻ ജാക്ക് താഴെയിറക്കി സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സഖാവ് അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ജനാധിപത്യ സമരങ്ങളുടെ മുന്നണിയിലെല്ലാം സഖാവ് സുർജീത്ത് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദുരിത നാളുകളെ വെല്ലുവിളിക്കാനും ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്താനും സംഘപരിവാറിന്റെ ആദ്യകാല വർഗീയ ശ്രമങ്ങൾക്കെതിരെ കൃത്യമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും സഖാവിന് സാധിച്ചു. പഞ്ചാബ് നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും ജനകീയ ശബ്ദമായി മാറിയ സഖാവ് റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി. ക്യൂബയിലെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഐക്യദാർഢ്യസമിതികൾ രൂപീകരിച്ചുകൊണ്ട് വിശ്വ മാനവികതയ്ക്ക് വേണ്ടി പ്രവർത്തിച്ചു. മോദിയുടെ സ്വേച്ഛാധിപത്യ കാലത്ത് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഇരുമ്പുന്ന ഓർമ്മകൾ നമ്മളെ കൂടുതൽ പോർമുഖങ്ങളിലേക്ക് നയിക്കും.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ