Skip to main content

മോദിയുടെ ഭരണത്തിൽ ഇന്ത്യ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്

മൂന്നാംവട്ടം താൻ വിജയിച്ചാൽ ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുമെന്ന് മോദി ജനങ്ങൾക്കു ഗ്യാരണ്ടി നൽകിയിരിക്കുകയാണ്. അതിനു മോദിയുടെ ഗ്യാരണ്ടിയൊന്നും വേണ്ട. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്യുംമുമ്പുതന്നെ ഇന്ത്യ ലോകസാമ്പത്തിക വളർച്ചയുടെ ഇരട്ടിയിലേറെ വേഗതയിൽ വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞിരുന്നു. നോട്ട് നിരോധനം പോലുള്ള അലമ്പുകളൊന്നും ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ മൂന്നാംലോക സാമ്പത്തികശക്തിയായി വളർന്നുകൊള്ളും.

പക്ഷേ, മോദി ഇന്ത്യൻ ജനതയ്ക്ക് ഗ്യാരണ്ടി ചെയ്യേണ്ടത് ഇന്ത്യയുടെ അത്രയും സാമ്പത്തിക വളർച്ചാ വേഗത ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭ്യമാകുന്ന ക്ഷേമവും സുരക്ഷിതത്വവുമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭ്യമാക്കുമെന്നതാണ്.

ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളുടെ നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാദ്ധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014) ൽ നിന്ന് 132 (2022)

• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015) ൽ നിന്ന് 126 (2022)

• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014) ൽ നിന്ന് 135 (2022)

• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക - 107 (2022)

• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017) ൽ നിന്ന് 148 (2022)

• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017) ൽ നിന്ന് 118 (2022)

• റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011) ൽ നിന്ന് 1 (2018)

• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015) ൽ നിന്ന് 103 (2022)

• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015) ൽ നിന്ന് 120 (2019)

• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018) ൽ നിന്ന് 116 (2020)

• ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക - 110 (2016) ൽ നിന്ന് 121 (2022)

ഇക്കാര്യങ്ങളിൽ ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തിയില്ലെങ്കിലും 50 - 60-ാം സ്ഥാനമെങ്കിലും ഗ്യാരണ്ടി ചെയ്യാൻ മോദിക്ക് കഴിയുമോ?

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.