Skip to main content

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചന

മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചനയാണ്. ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുകയെന്ന ഗൂഢതന്ത്രമാണ്‌ നടപ്പാക്കുന്നത്‌. ബിജെപി നേതൃത്വത്തിലുള്ള മണിപ്പുർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വില കൊടുത്ത്‌ വാങ്ങിയ ദുരന്തമാണ്‌. പ്രധാനമന്ത്രി മിണ്ടുന്നില്ല. ഏക സിവിൽ കോഡ്‌ നടപ്പാക്കലല്ല, ബിജെപി ലക്ഷ്യം. പകരം ഇതിന്റെ പേരിൽ വർഗീയ കലാപമുണ്ടാക്കി മുതലെടുപ്പിനാണ്‌.

ആൾക്കൂട്ടം സ്‌ത്രീകളെ നഗ്നനരാക്കി നടത്തിച്ച്‌, കൂട്ടബലാൽസംഘം നടത്തുന്നത്‌ ഫ്യൂഡൽ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ആർഎസ്‌എസിന്റെ സ്‌ത്രീ സ്വാതന്ത്ര്യമാണ്‌ മണിപ്പുരിൽ കണ്ടത്‌. മെയ്‌ത്തികളേയും കുക്കികളേയും തമ്മിലടിപ്പിച്ച്‌ ഗോത്രവർഗക്കാരുടെ ഭൂമികൾ കോർപറേറ്റുകൾക്ക്‌ കൈക്കലാക്കാനുള്ള അവസരം ഒരുക്കലും ആർഎസ്‌എസ് ലക്ഷ്യമാണ്‌. ഗുജറാത്തിൽ വർഗീയ കലാപത്തിൽ തുടങ്ങി മുസ്ലീങ്ങളെ വംശഹത്യ നടത്തി. ഭൂരിപക്ഷ ശക്തിയായി. മണിപ്പുരിലും ഇതാണ്‌ ലക്ഷ്യം. കേരളത്തിലും ഇത്തരം വർഗീയ വിഷം ചീറ്റാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്‌. കേരളത്തിന്റെ മതനിരക്ഷേപ മനസ്‌ തകർക്കാനാണ്‌ ആർഎസ്‌എസ്‌ നീക്കം. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണം.

കേന്ദ്ര ബിജെപി സർക്കാർ കേരളത്തിന്‌ അർഹമായ കേന്ദ്രവിഹിതം തടയുകയാണ്‌. വായ്‌പയെടുത്ത്‌ വികസനപ്രവർത്തനങ്ങൾ നടത്തുന്നതും തടയുന്നു. കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും കേന്ദ്രസർക്കാരും കേരളത്തിന്റെ മുന്നോട്ടുപോക്ക്‌ തടയുകയാണ്‌. വിജ്‌ഞാന സമ്പത്ത്‌ വ്യവസ്ഥ കെട്ടിപ്പെടുത്ത്‌ കേരളം ബദൽ തീർക്കുകയാണ്‌. എല്ലാവർക്കും ഭൂമി, വീട്‌, തൊഴിൽ ഇതാണ്‌ ലക്ഷ്യം. ലോകത്ത്‌ മുതലാളിത്ത വ്യവസ്ഥയിൽ പട്ടിണിയില്ലാത്ത ഏക സംസ്ഥാനമായി കേരളം മാറും. സംരഭങ്ങളും സ്‌റ്റാർട്ട്‌ അപ്പുകളും വഴി തൊഴിലവസരങ്ങൾ ഒരുങ്ങി. വികസ്വര രാജ്യങ്ങളുടെ ജീവിത നിലവാരത്തിലേക്ക്‌ ഉയർത്താനുള്ള പദ്ധതികളുമായി പിണറായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സിപിഐ എം ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാക്കി മാറ്റണം. കക്ഷി രാഷ്ട്രീയത്തിന്‌ അതീതമായി സേവനങ്ങൾ നൽകാൻ കേഡർമാരെ നിയോഗിക്കണം.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.