Skip to main content

4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ

പാചക വാതക വില കുതിച്ചുയരുമ്പോൾ ജനങ്ങളെ വലച്ച് കേന്ദ്ര സർക്കാർ. 4 വർഷത്തിനിടെ പാചക വാതക സബ്സിഡിയിനത്തിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ. രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയ- പ്രകൃതിവാതക വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാമേശ്വർ തെളി നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.

2018-19 സാമ്പത്തിക വർഷത്തിൽ പാചക വാതകത്തിൻ്റെ സബ്സിഡിക്കായ് 37209 കോടി നീക്കി വെച്ചപ്പോൾ 2020-21 ആകുമ്പോഴേക്കും 11896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വർഷത്തിൽ അത് വെട്ടിച്ചുരുക്കി 6965 കോടിയാക്കി. കഴിഞ്ഞ 4 വർഷത്തിനിടെ 30000 കോടി രൂപയ്ക്ക് മുകളിലാണ് സബ്സിഡിക്കായ് മാറ്റിവെക്കുന്ന തുകയിൽ നിന്നും മോദി സർക്കാർ കുറവ് വരുത്തിയത്. BPL കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി കണക്ഷൻ നൽകും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദി. അത് നൽകിയില്ല എന്ന് മാത്രമല്ല സബ്സിഡി വെട്ടിക്കുറക്കുകയും കമ്പോളത്തിൻ്റെ ദയാദാക്ഷീണ്യത്തിന് പാചകവാതക വിലയെ വിട്ടുനൽകുകയും ചെയ്തു

അതോടൊപ്പം എത്ര ഉപഭോക്താക്കളാണ് എൽപിജി ഉപയോഗിക്കുന്നത് എന്നതിന് സർക്കാരിൻ്റെ കയ്യിൽ ഒരു കണക്കുമില്ല. 12 വർഷങ്ങൾക്ക് മുൻപുള്ള സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാര്യങ്ങൾ വിശകലനം ചെയ്യുന്നത്.

അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തെ സാധാരണക്കാർ കടന്നുപോകുമ്പോൾ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിച്ച് കുത്തകമുതലാളിമാർക്ക് സ്തുതി പാടുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പോലും വില കുത്തനെ കുതിച്ചുയരുമ്പോൾ ഒന്നും ചെയ്യാതെ കേന്ദ്ര ഗവൺമെൻ്റ് നോക്കുകുത്തിയെ പോലെ നിൽക്കുകയാണ്. ജനങ്ങളുടെ കോടതിയിൽ മോദിയും ബിജെപിയും വിചാരണ ചെയ്യപ്പെടുമെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും മുതലാളിത്ത - ജനവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തിറണമെന്നും മന്ത്രി നൽകിയ മറുപടിയിൽ പ്രതികരിച്ച് സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ