Skip to main content

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണം. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം. മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം. രാജ്യത്ത്‌ മതനിരപേക്ഷത ഇന്ന്‌ അപകടകരമായ വെല്ലുവിളി നേരിടുകയാണ്‌. ഭരണഘടനയെ അട്ടിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ച്‌ പകരം ഗോൾവാൾക്കറെയും ഗോഡ്‌സേയേയും പ്രതിഷ്‌ഠിക്കാനാണ്‌ നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത്‌ സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്‌.

ബിജെപിയെയും ആർഎസ്‌എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്‌. വെറുപ്പിന്റെ വിതരണക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. ഒരുഭാഗത്ത്‌ ഹിജാബ്‌ ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന്‌ പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ്‌ ഉദ്‌ഘാടനവേദിയിൽപോലും കാവിവസ്‌ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട്‌ ടിപ്പുസുൽത്താനുപോകും എന്നാണ്‌ കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രസംഗിച്ചത്‌. പൂർണമായും മുസ്ലിംവിരുദ്ധമാണ്‌ സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക്‌ സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.