Skip to main content

തൊഴിൽ പരിഷ്‌കാരം നടപ്പാക്കുമ്പോൾ തൊഴിലാളികളെ പരിഗണിക്കണം

തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ല. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക്‌ ന്യായമായ വിധത്തിൽ ബിസിനസ്‌ ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ്‌ സിഐടിയു പ്രവർത്തിക്കുന്നത്.

തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള ഭേദഗതികൾ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിൽ നടപ്പാക്കണം. ചുമട്ടുമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാവർക്കും തൊഴിൽസംരക്ഷണം വേണം. കോടതികൾക്ക്‌ ഇടപെടാനുള്ള പഴുത്‌ നിയമത്തിൽ ഉണ്ടാകാൻ പാടില്ല. ഭദ്രവും യുക്തവുമായ തീരുമാനത്തിലേക്ക്‌ സർക്കാർ പോകണം.

പാർലമെന്റ്‌ പാസാക്കിയ ലേബർ കോഡിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന്‌ ഒരു വ്യവസ്ഥയുമില്ല. ജോലി സമയം ദിവസം എട്ടുമണിക്കൂർ എന്ന തത്വം ബലികഴിക്കുന്നതാണ്‌ ലേബർ കോഡിലെ വ്യവസ്ഥ. കേരളത്തിൽ മാത്രമാണ്‌ തൊഴിലാളിക്ക്‌ ക്ഷേമപെൻഷനുള്ളത്‌. കേരളത്തിൽ മുപ്പതോളം ക്ഷേമപെൻഷനുണ്ട്‌. ഏകദേശം 58 ലക്ഷം തൊഴിലാളികൾ ഈ ക്ഷേമപദ്ധതിയിൽ അംഗങ്ങളാണ്‌. കേരളത്തിന്‌ വെളിയിൽ അങ്ങനെയൊരു പദ്ധതിയോ, തൊഴിലാളിക്ക്‌ ജോലി സുരക്ഷിതത്വം നൽകുന്ന പദ്ധതികളോ നിലവിലില്ല.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.