Skip to main content

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ വൻ കുതിപ്പ്

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയർന്നതായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി). റവന്യുച്ചെലവ്‌ ഗണ്യമായി കുറച്ചു. കടമെടുപ്പിൽ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യു കമ്മിയും കുത്തനെ താഴ്‌ന്നു. സിഎജി പുറത്തുവിട്ട കണക്കുകൾ കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന്‌ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ബജറ്റിൽ പ്രഖ്യാപിച്ച തനത്‌ വരുമാന ലക്ഷ്യം കൈവരിച്ചു. അരനൂറ്റാണ്ടിലെ മികച്ച നേട്ടമാണിത്‌. 1,34,098 കോടി രൂപ ലക്ഷ്യമിട്ടതിൽ 1,32,537 കോടിയും സമാഹരിച്ചു. 1571 കോടിയുടെമാത്രം കുറവ്‌. നേട്ടം 99 ശതമാനം. മുൻവർഷം 89. നികുതിയിൽ ലക്ഷ്യമിട്ട 91,818 കോടിയിൽ 90,230 കോടി ലഭിച്ചു. 98 ശതമാനം. മുൻവർഷം 90.

സംസ്ഥാനത്തിന്‌ പൂർണ നിയന്ത്രണമുള്ള സ്‌റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്‌, ഭൂനികുതി, വിൽപ്പന നികുതി, എക്‌സൈസ്‌ നികുതി എന്നിവയെല്ലാം മുന്നേറി. സ്‌റ്റാമ്പ്‌ ഡ്യൂട്ടിയിൽ 133 ശതമാനമാണ്‌ വർധന. 4687 കോടി ലക്ഷ്യമിട്ട്‌ 6217 കോടി സമാഹരിച്ചു. ഭൂനികുതി 510 കോടി കണക്കാക്കിയതിൽ 210 കോടി അധികം ലഭിച്ചു. 141 ശതമാനം നേട്ടം. വിൽപ്പന നികുതി സമാഹരണം 108 ശതമാനത്തിലെത്തി. മുൻവർഷം 97 ശതമാനവും. 24,965 കോടി ലക്ഷ്യമിട്ടപ്പോൾ 26,913 കോടി സമാഹരിച്ചു. എക്‌സൈസ്‌ നികുതി നേട്ടം 108 ശതമാനമാണ്‌. ലക്ഷ്യമിട്ടത്‌ 2653 കോടി. സമാഹരിച്ചത്‌ 2876 കോടി. മറ്റ്‌ നികുതികളിലും തീരുവകളിലും 130 ശതമാനമാണ്‌ നേട്ടം. 5798 കോടി ലഭിച്ചു. ലക്ഷ്യമിട്ടത്‌ 4462 കോടിയും.ബജറ്റ്‌ ലക്ഷ്യത്തിന്റെ 110 ശതമാനമാണ്‌ കഴിഞ്ഞവർഷം കേന്ദ്ര നികുതിവിഹിതം ലഭിച്ചത്‌. മുൻവർഷം 150 ശതമാനവും. കേന്ദ്രസഹായങ്ങളിൽ 3225 കോടി കുറഞ്ഞു. 30,510 കോടി പ്രതീക്ഷിച്ചിടത്ത്‌ കിട്ടിയത്‌ 27,285 കോടി. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ 128 ശതമാനമാണ്‌ നേട്ടം. ലക്ഷ്യം 11,770 കോടി. സമാഹരിച്ചത്‌ 15,021 കോടി.

ജിഎസ്‌ടിയിൽ 42,637 കോടി ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത്‌ 34,642 കോടി. 7995 കോടി കുറഞ്ഞു. നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതാണ്‌ കാരണമെന്ന്‌ വ്യക്തം. മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ 10 ശതമാനം വളർച്ചനേടി. കഴിഞ്ഞവർഷം 81 ശതമാനം സമാഹരിച്ചപ്പോൾ 2021-22ൽ 71 ആയിരുന്നു. 

 

കൂടുതൽ ലേഖനങ്ങൾ

എവിടെയായാലും, ഏത് സാഹചര്യത്തിലായാലും ഈ പ്രസ്ഥാനത്തിനു കാവലായി നിൽക്കുന്ന സഖാക്കൾക്കും അനുഭാവികൾക്കും സഹയാത്രികർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യവും

സ. പിണറായി വിജയൻ

കേരളമിന്ന് ആത്മവിശ്വാസത്തോടെയും വ്യക്തമായ ദിശാബോധത്തോടെയും മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ്. ഈ മുന്നേറ്റത്തെ അംഗീകരിക്കാൻ കഴിയാത്ത ചിലർ, സത്യങ്ങളെ മറച്ചുവെക്കാനും നുണകൾക്കു നിറം കൊടുക്കാനും ശ്രമിക്കുന്നതു ശക്തിയുക്തം തുടരുകയാണ്.

എഫ്.സി.ആർ.എ നിയമ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം

സ. പിണറായി വിജയൻ

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തയച്ചു

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങൾ നടക്കുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും

യുദ്ധമോഹികളായ സാമ്രാജ്യത്വവും ഇടറിവീഴുന്ന നിർധന മനുഷ്യനും ചർച്ചയാകുന്ന കാലത്തോളം കയ്യൂർ സ്‌മരണകൾ നമ്മെ മാടിവിളിക്കും. വടക്കേ മലബാറിലെ ആ കൊച്ചുഗ്രാമം ലോക വിപ്ലവപോരാട്ടങ്ങളുടെ പാഠപുസ്‌തകമാകുന്നത്‌ അതൊക്കെക്കൊണ്ടാണ്‌.