Skip to main content

സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ വൻ കുതിപ്പ്

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയർന്നതായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി). റവന്യുച്ചെലവ്‌ ഗണ്യമായി കുറച്ചു. കടമെടുപ്പിൽ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യു കമ്മിയും കുത്തനെ താഴ്‌ന്നു. സിഎജി പുറത്തുവിട്ട കണക്കുകൾ കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങൾ ശരിയായ പാതയിലാണെന്ന്‌ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ബജറ്റിൽ പ്രഖ്യാപിച്ച തനത്‌ വരുമാന ലക്ഷ്യം കൈവരിച്ചു. അരനൂറ്റാണ്ടിലെ മികച്ച നേട്ടമാണിത്‌. 1,34,098 കോടി രൂപ ലക്ഷ്യമിട്ടതിൽ 1,32,537 കോടിയും സമാഹരിച്ചു. 1571 കോടിയുടെമാത്രം കുറവ്‌. നേട്ടം 99 ശതമാനം. മുൻവർഷം 89. നികുതിയിൽ ലക്ഷ്യമിട്ട 91,818 കോടിയിൽ 90,230 കോടി ലഭിച്ചു. 98 ശതമാനം. മുൻവർഷം 90.

സംസ്ഥാനത്തിന്‌ പൂർണ നിയന്ത്രണമുള്ള സ്‌റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്‌, ഭൂനികുതി, വിൽപ്പന നികുതി, എക്‌സൈസ്‌ നികുതി എന്നിവയെല്ലാം മുന്നേറി. സ്‌റ്റാമ്പ്‌ ഡ്യൂട്ടിയിൽ 133 ശതമാനമാണ്‌ വർധന. 4687 കോടി ലക്ഷ്യമിട്ട്‌ 6217 കോടി സമാഹരിച്ചു. ഭൂനികുതി 510 കോടി കണക്കാക്കിയതിൽ 210 കോടി അധികം ലഭിച്ചു. 141 ശതമാനം നേട്ടം. വിൽപ്പന നികുതി സമാഹരണം 108 ശതമാനത്തിലെത്തി. മുൻവർഷം 97 ശതമാനവും. 24,965 കോടി ലക്ഷ്യമിട്ടപ്പോൾ 26,913 കോടി സമാഹരിച്ചു. എക്‌സൈസ്‌ നികുതി നേട്ടം 108 ശതമാനമാണ്‌. ലക്ഷ്യമിട്ടത്‌ 2653 കോടി. സമാഹരിച്ചത്‌ 2876 കോടി. മറ്റ്‌ നികുതികളിലും തീരുവകളിലും 130 ശതമാനമാണ്‌ നേട്ടം. 5798 കോടി ലഭിച്ചു. ലക്ഷ്യമിട്ടത്‌ 4462 കോടിയും.ബജറ്റ്‌ ലക്ഷ്യത്തിന്റെ 110 ശതമാനമാണ്‌ കഴിഞ്ഞവർഷം കേന്ദ്ര നികുതിവിഹിതം ലഭിച്ചത്‌. മുൻവർഷം 150 ശതമാനവും. കേന്ദ്രസഹായങ്ങളിൽ 3225 കോടി കുറഞ്ഞു. 30,510 കോടി പ്രതീക്ഷിച്ചിടത്ത്‌ കിട്ടിയത്‌ 27,285 കോടി. സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തിൽ 128 ശതമാനമാണ്‌ നേട്ടം. ലക്ഷ്യം 11,770 കോടി. സമാഹരിച്ചത്‌ 15,021 കോടി.

ജിഎസ്‌ടിയിൽ 42,637 കോടി ലക്ഷ്യമിട്ടെങ്കിലും ലഭിച്ചത്‌ 34,642 കോടി. 7995 കോടി കുറഞ്ഞു. നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതാണ്‌ കാരണമെന്ന്‌ വ്യക്തം. മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ 10 ശതമാനം വളർച്ചനേടി. കഴിഞ്ഞവർഷം 81 ശതമാനം സമാഹരിച്ചപ്പോൾ 2021-22ൽ 71 ആയിരുന്നു. 

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.