Skip to main content

ഫെബ്രുവരി 11 - സേലം രക്തസാക്ഷിദിനം

രണധീരരായ സഖാക്കൾ സേലം ജയിലിനെ ചുവപ്പണിയിച്ചിട്ട് എഴുപത്തിരണ്ട് വർഷങ്ങൾ പിന്നിടുകയാണ്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യൻ കർഷകർക്ക് രക്ഷ നൽകാതെ,ബ്രിട്ടന്റെ മനുഷ്യത്വ വിരുദ്ധ നടപടിയെ പോലും ലജ്ജിപ്പിക്കുന്ന കോൺഗ്രസ് അധികാര വാഴ്ച ചരിത്രത്തിന് കാണിച്ചുകൊടുത്ത രക്തരൂക്ഷിതമായ സംഭവമായിരുന്നു സേലം വെടിവെയ്പ്പ്. ദക്ഷിണേന്ത്യയിൽ നടന്ന വിവിധ കാർഷിക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലടക്കപ്പെട്ട സഖാക്കളാണ് ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്ക് മുമ്പിൽ രക്തസാക്ഷിത്വം വഹിച്ചത്. പകൽ മുഴുവൻ പണിയെടുത്തിട്ടും പട്ടിണി മാത്രം ബാക്കിയാക്കുന്ന പാടങ്ങളും വർദ്ധിച്ചു വരുന്ന കുടിയാൻ നിയമങ്ങളും മലബാർ മേഖല ഉൾപ്പെടെ വിവിധയിടങ്ങളിൽ കാർഷിക പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. സേലം ജയിലിനകത്ത് രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും സഖാക്കൾക്ക് ലഭിച്ചില്ല. ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും അധികാരികൾ സഖാക്കൾക്ക് നിഷേധിച്ചു. കൊടും ക്രിമിനലുകളോടുള്ള അതേ മനോഭാവം കർഷകരോടും കാണിച്ചു. അതിനെതിരെ ജയിലിനകത്ത് സഖാക്കൾ സമരമാരംഭിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മദ്രാസ് സർക്കാർ തോക്ക് കൊണ്ടാണ് സമരത്തെ നേരിട്ടത്. ഇരുപത്തിരണ്ട് സഖാക്കൾ രക്തസാക്ഷികളായി. അനവധി പേർക്ക് പരിക്കേറ്റു. രക്തസാക്ഷികളായവരിൽ മഹാഭൂരിപക്ഷവും കണ്ണൂരിൽ നിന്നുള്ള കർഷക തൊഴിലാളികളായിരുന്നു. കർഷക സമരപരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിൽ ഒന്നായിരുന്നു സേലം വെടിവെയ്പ്പ്. സാമ്രാജ്യത്വത്തിനും ജന്മിതത്തിനും എതിരായ പോരാട്ടത്തിൽ പൊരുതി മരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നു. കർഷക ദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ കർഷക ലക്ഷങ്ങൾ പോരാട്ടത്തിന് അണിനിരക്കുമ്പോൾ സേലം രക്തസാക്ഷിത്വത്തിന്റെ തുടിക്കുന്ന ഓർമ്മകൾ വഴിയും വെളിച്ചവുമായ് തുടരും.

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.