Skip to main content

ഫെബ്രുവരി 11 - സേലം രക്തസാക്ഷിദിനം

രണധീരരായ സഖാക്കൾ സേലം ജയിലിനെ ചുവപ്പണിയിച്ചിട്ട് എഴുപത്തിരണ്ട് വർഷങ്ങൾ പിന്നിടുകയാണ്. സ്വാതന്ത്ര്യാനന്തരവും ഇന്ത്യൻ കർഷകർക്ക് രക്ഷ നൽകാതെ,ബ്രിട്ടന്റെ മനുഷ്യത്വ വിരുദ്ധ നടപടിയെ പോലും ലജ്ജിപ്പിക്കുന്ന കോൺഗ്രസ് അധികാര വാഴ്ച ചരിത്രത്തിന് കാണിച്ചുകൊടുത്ത രക്തരൂക്ഷിതമായ സംഭവമായിരുന്നു സേലം വെടിവെയ്പ്പ്. ദക്ഷിണേന്ത്യയിൽ നടന്ന വിവിധ കാർഷിക പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലടക്കപ്പെട്ട സഖാക്കളാണ് ഭരണകൂടത്തിന്റെ വെടിയുണ്ടകൾക്ക് മുമ്പിൽ രക്തസാക്ഷിത്വം വഹിച്ചത്. പകൽ മുഴുവൻ പണിയെടുത്തിട്ടും പട്ടിണി മാത്രം ബാക്കിയാക്കുന്ന പാടങ്ങളും വർദ്ധിച്ചു വരുന്ന കുടിയാൻ നിയമങ്ങളും മലബാർ മേഖല ഉൾപ്പെടെ വിവിധയിടങ്ങളിൽ കാർഷിക പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. സേലം ജയിലിനകത്ത് രാഷ്ട്രീയക്കാർക്ക് ലഭിക്കുന്ന യാതൊരു പരിഗണനയും സഖാക്കൾക്ക് ലഭിച്ചില്ല. ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും അധികാരികൾ സഖാക്കൾക്ക് നിഷേധിച്ചു. കൊടും ക്രിമിനലുകളോടുള്ള അതേ മനോഭാവം കർഷകരോടും കാണിച്ചു. അതിനെതിരെ ജയിലിനകത്ത് സഖാക്കൾ സമരമാരംഭിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മദ്രാസ് സർക്കാർ തോക്ക് കൊണ്ടാണ് സമരത്തെ നേരിട്ടത്. ഇരുപത്തിരണ്ട് സഖാക്കൾ രക്തസാക്ഷികളായി. അനവധി പേർക്ക് പരിക്കേറ്റു. രക്തസാക്ഷികളായവരിൽ മഹാഭൂരിപക്ഷവും കണ്ണൂരിൽ നിന്നുള്ള കർഷക തൊഴിലാളികളായിരുന്നു. കർഷക സമരപരമ്പരകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിൽ ഒന്നായിരുന്നു സേലം വെടിവെയ്പ്പ്. സാമ്രാജ്യത്വത്തിനും ജന്മിതത്തിനും എതിരായ പോരാട്ടത്തിൽ പൊരുതി മരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നു. കർഷക ദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാരിനെതിരെ കർഷക ലക്ഷങ്ങൾ പോരാട്ടത്തിന് അണിനിരക്കുമ്പോൾ സേലം രക്തസാക്ഷിത്വത്തിന്റെ തുടിക്കുന്ന ഓർമ്മകൾ വഴിയും വെളിച്ചവുമായ് തുടരും.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ