Skip to main content

ഇലക്ടറൽ ബോണ്ട്‌, പ്രതിപക്ഷ നേതാവ്‌ പച്ചനുണ പറയുന്നു

സിപിഐ എം ഇലക്ടറൽ ബോണ്ടിലൂടെ പണം കൈപ്പറ്റിയെന്ന പച്ചനുണ പ്രചരിപ്പിക്കുകയാണ്‌ പ്രതിപക്ഷ നേതാവുൾപ്പെടെ യുഡിഎഫ്‌ നേതാക്കൾ. സിപിഐ എം പണം വാങ്ങിയതിന്‌ തെളിവുണ്ടെന്നാണ്‌ അവകാശവാദം. തെളിവ്‌ കാണിക്കൂ എന്ന്‌ മാധ്യമങ്ങൾ ആവശ്യപ്പെട്ടപ്പോൾ അത്‌ പിന്നീടാവാമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പച്ചനുണക്ക്‌ എങ്ങനെയാണ്‌ തെളിവ്‌ ഹാജരാക്കുക. രാജ്യം മുഴുവൻ അറിയാവുന്ന കാര്യത്തിൽ നുണ പറഞ്ഞ്‌ എന്തിനാണ്‌ അദ്ദേഹം പരിഹാസ്യനാകുന്നത്‌.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌ത ഏക പാർടിയാണ്‌ സിപിഐ എം. ഇരുകമ്യൂണിസ്‌റ്റ്‌ പാർടികളും അഴിമതിയുടെ ചില്ലിക്കാശ്‌ കൈപ്പറ്റിയിട്ടില്ല. 8,251 കോടി ബിജെപിയും 1,252 കോടി കോൺഗ്രസും വാങ്ങി. അതേക്കുറിച്ച്‌ ഞങ്ങൾ പറയുക തന്നെ ചെയ്യും. ഇലക്ടറൽ ബോണ്ടിലൂടെ ഇപ്പോൾ പണം വാങ്ങാൻ പറ്റാത്തത്‌ സുപ്രീം കോടതി ഇത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടാണെന്ന്‌ സതീശന്‌ അറിയാം. ഇതിനായി മുന്നിൽ നിന്ന പാർടി ബോണ്ട്‌ വാങ്ങിയെന്ന്‌ പറയുമ്പോൾ മറുപടി പറയേണ്ടത്‌ മറ്റൊരു രീതിയിലാണ്‌. ബഹുമാന്യ വ്യക്തിത്വം ആയതുകൊണ്ട്‌ അത്‌ പറയുന്നില്ല. അത്‌ പറഞ്ഞതായി കണക്കാക്കിക്കൊള്ളണം.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വഭേദഗതിയെക്കുറിച്ച്‌ മിണ്ടാട്ടമില്ലെന്ന രാഷ്ട്രീയം പറയുമ്പോൾ അതിനും മറുപടിയായി പ്രതിപക്ഷ നേതാവ്‌ നുണ പറയുകയാണ്‌. ഇത്രാമത്തെ പേജിൽ ഇത്രാമത്തെ ഖണ്ഡികയിൽ പൗരത്വഭേദഗതി പരാമർശമുണ്ടെന്നാണ്‌ സതീശന്റെ വാദം. ആ പേജിലും പത്രികയിലും പൗരത്വഭേദഗതി എന്ന വാക്കേയില്ല. കരട്‌ പത്രിക ഉണ്ടാക്കിയപ്പോൾ അതിൽ പൗരത്വഭേദഗതിയെക്കുറിച്ചുണ്ടായിരുന്നു എന്നാണ്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ പുറത്തുവിട്ട വിവരം. പ്രകടന പത്രികയിൽ ആലോചിച്ച്‌ ഒഴിവാക്കിയതാണ്‌ എന്നാണ്‌ ഇതിലൂടെ മനസ്സിലാവുന്നത്‌. അത്‌ ഗൗരവം കൂട്ടുന്നതാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.