Skip to main content

മോദി പിന്തുടരുന്നത് ഹിറ്റ്ലറുടെ രീതി

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷനേതാക്കളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച വേളയിൽ ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ ഇങ്ങനെ ഓരോ കാരണങ്ങൾ ഉണ്ടാക്കി തടങ്കലിൽ വയ്ക്കുന്നത് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്നത് വ്യക്തമാണ്. മോദി ഭരണത്തിൽ ജനാധിപത്യം പുലരില്ല എന്നത് കൂടുതൽ വ്യക്തമാവുകയാണ്. ലോക്സഭയുടെ അവസാനസമ്മേളനക്കാലത്ത് 140ലേറെ പാർലമെന്റ് അംഗങ്ങളെ ഓരോ തൊടുന്യായങ്ങൾ പറഞ്ഞു പുറത്താക്കിയിട്ടാണ് പല പ്രധാന ബില്ലുകളും പാസാക്കിയത്. ഹിറ്റ്‌ലർ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും നിയമം ആയിരിക്കും എന്ന ഒരു ചട്ടം ഹിറ്റ്ലർ പാസാക്കിയിരുന്നു. ജർമ്മൻ പാർലമെന്റിലെ കമ്യൂണിസ്റ്റുകാരെയും സോഷ്യലിസ്റ്റുകളെയും നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്. ഇതേ രീതിയാണ് മോദിയും പിന്തുടരുന്നത്.

ഏതാനും മാസം മുമ്പാണ് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഡെൽഹിയിലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. അദ്ദേഹം ഇപ്പോഴും തടങ്കലിലാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ, കെജ്രിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് കോൺഗ്രസ് ചോദിച്ചത്. ജനാധിപത്യം ധ്വംസനത്തിനെതിരെ തത്വാധിഷ്ഠിതമായ ഒരു നിലപാട് കോൺഗ്രസ് എടുക്കുന്നില്ല എന്നത് ഇത്തരുണത്തിൽ പറയാതിരിക്കാൻ ആവില്ല.

രാജ്യത്തെ ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ വേളയിൽ എല്ലാ ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.