Skip to main content

എച്ച്‌എൽഎല്ലും കുത്തകകൾക്ക്

തുടർച്ചയായി ലാഭമുണ്ടാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം എച്ച്‌എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ്‌ സ്വകാര്യ കുത്തകകൾക്ക്‌ തീറെഴുതാനുള്ള നടപടി വേഗത്തിലാക്കി കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചെങ്കിലും അനുവദിക്കാതെയാണ്‌ സ്ഥാപനത്തെ വിൽപ്പനയ്‌ക്കുവച്ചത്‌. 22ന്‌ ഫിനാൻസ്‌ ബിഡ്‌ തുറക്കുന്നതോടെ നടപടി പൂർണമാകും. അദാനി ഗ്രൂപ്പ്‌, പിരമൽ ഗ്രൂപ്പ്‌, അപ്പോളോ ഹോസ്‌പിറ്റൽസ്‌, മേഘാ എൻജിനിയറിങ്‌ എന്നീ കമ്പനികളാണ്‌ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ചിട്ടുള്ളത്‌.

കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച വെള്ളൂർ എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. രണ്ടു സ്ഥാപനവും മികവിലേക്ക്‌ കുതിക്കുകയാണ്‌. ഇതേ മാതൃകയിൽ എച്ച്‌എൽഎൽ ഏറ്റെടുക്കാൻ സംസ്ഥാനം താൽപ്പര്യമറിയിക്കുകയും ലേലത്തിൽ പങ്കെടുക്കാൻ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനോ ചുമതലപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചു.

തിരുവനന്തപുരം പേരൂർക്കടയിൽ സംസ്ഥാനം സൗജന്യമായി നൽകിയ 11.40 ഏക്കറിൽ 1966ലാണ്‌ എച്ച്‌എൽഎൽ പ്രവർത്തനം ആരംഭിച്ചത്‌. തുടർന്ന്‌ ആക്കുളം ഫാക്ടറിക്ക്‌ 7.14 ഏക്കറും കോന്നിയിൽ 4.8 ഏക്കറും പൂജപ്പുരയിൽ 1.10 ഏക്കറും പെരുമ്പാവൂരിൽ 3.1 ഏക്കറും കാക്കനാട്ട്‌ 0.8 ഏക്കറും ഭൂമി കൈമാറി. നിലവിൽ കേരളത്തിൽ ഏഴും കേരളത്തിനു പുറത്ത്‌ ഒമ്പതും സ്ഥാപനം എച്ച്‌എൽഎല്ലിനുണ്ട്‌. അഞ്ച്‌ സബ്‌സിഡിയറി കമ്പനിയുമുണ്ട്‌. ബ്ലഡ്‌ ബാഗുകൾ, സാനിറ്റൈസർ, ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്‌കിൻ, സർജിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വലിയതോതിലുള്ള ഉൽപ്പാദനമുണ്ട്‌. കഴിഞ്ഞ നാലുവർഷം തുടർച്ചയായി ലാഭം നേടി. കഴിഞ്ഞവർഷം റെക്കോഡ്‌ വിറ്റുവരവോടെ 551.81 കോടി രൂപ ലാഭമുണ്ടാക്കി. കോവിഡ്‌കാലത്ത്‌ അടക്കം രാജ്യത്തിന്‌ വലിയതോതിൽ ആശ്വാസമെത്തിക്കാനും സ്ഥാപനത്തിനു കഴിഞ്ഞു

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.