Skip to main content

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും ആവിശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി

മണിപ്പൂർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ നൽകിയ നിവേദനത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന്‌ വേണ്ടി പെട്രനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സ. ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി.

മണിപ്പൂരിലെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ സ. പി കെ ശ്രീമതി ടീച്ചർ, ജനറൽ സെക്രട്ടറി സ. മറിയം ധാവ്ളെ എന്നിവർക്കൊപ്പം മണിപ്പുർ സന്ദർശിച്ചപ്പോൾ നേരിൽ കണ്ട കാര്യങ്ങൾ സ. ബൃന്ദ കാരാട്ട് രാഷ്ട്രപതിയെ അറിയിച്ചു.

ജനങ്ങൾക്ക്‌ സംരക്ഷണം നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയപരിഹാരമാണ്‌ ആവശ്യം. മുഖ്യമന്ത്രിയെ നീക്കുകയാണ്‌ അതിനായി ആദ്യം ചെയ്യേണ്ടത്‌. 55000ത്തോളം പേർ 350 ദുരിതാശ്വാസ ക്യാമ്പുകളിലായുണ്ട്‌. ക്യാമ്പുകളിൽ കടുത്ത ദുരിതമാണ്‌. മഴ കൂടിയായതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. കുട്ടികൾക്ക്‌ ഇപ്പോഴും സ്‌കൂളിൽ പോകാനാകുന്നില്ല.

കലാപത്തിലെ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി നഷ്ടപരിഹാരം നൽകണം. വീട്‌ നഷ്ടമായവരെ പുനരധിവസിപ്പിക്കണം. പൊതുവിതരണ സംവിധാനം വിപുലമാക്കണം. എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം. തൊഴിലില്ലായ്‌മ രൂക്ഷമാവുകയും വരുമാനം ഇടിയുകയും ചെയ്‌ത സാഹചര്യത്തിൽ സാമ്പത്തികസഹായം ഉറപ്പാക്കണം. ആരോഗ്യസംവിധാനം താറുമാറായ ആദിവാസി മേഖലകളിലേക്ക്‌ എത്രയും വേഗം ഡോക്ടർമാരെ അയക്കമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.