Skip to main content

രാജ്യത്ത് SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളിൽ 17.8% വർദ്ധന ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമങ്ങളിൽ 23% വർദ്ധന

രാജ്യത്ത് ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. 2017ൽ നിന്നും 2021 ആകുമ്പോൾ SC വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമണങ്ങളിൽ 17.8% വർദ്ധനയും ST വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23% വർദ്ധനയും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് സ. എ എ റഹീം എം പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നൽകിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നൽകിയത്.

ഇന്ത്യയിൽ ഏറ്റുമധികം SC വിഭാഗക്കാർ അക്രമത്തിനിരയാകുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ്. 2017 ൽ 11444 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021 ആകുമ്പോൾ അത് 14%ത്തിലധികം വർദ്ധിച്ച് 13146 ആയി. ഉത്തർപ്രദേശ് കഴിഞ്ഞാൽ SC വിഭാഗക്കാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശിലാണ്. 5892ൽ നിന്ന് 2021 ആകുമ്പോഴേക്കും 7214 ആയി അക്രമങ്ങൾ വർദ്ധിച്ചു. മൂന്നാം സ്ഥാനം ബീഹാറിനാണ്. 2021 ൽ മാത്രം 5842 കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ക്രമാതീതമായ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ 2017 ൽ നിന്ന് 2021 ആകുമ്പോഴേക്കും 77% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. എന്നാൽ കേരളത്തിലെ കണക്കുകൾ ആശ്വാസം നൽകുന്നതാണ്. ആയിരത്തിൽ താഴെ മാത്രം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ വരുന്നതും ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോൾ ഏറെ മുന്നിലുമാണ് കേരളത്തിൻ്റെ സ്ഥാനം.

ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്ത് വർദ്ധിച്ചു വരികയാണ്. 2017 ൽ നിന്നും 2021 ആകുമ്പോഴേക്കും 23% വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം ആൾക്കാർ ആക്രമിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 2017ൽ 2289 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ആകുമ്പോഴേക്കും അത് 14% വർദ്ധിച്ച് 2627 ആയി. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. അശോക് ഗെഹ്ലോട്ടിൻ്റെ ഭരണകാലത്ത് സംസ്ഥാനത്ത് ST വിഭാഗത്തിന് നേരെയുള്ള അക്രമത്തിൽ 115%ലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയും കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഡും ST വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമത്തിൽ മുന്നിട്ട് നിൽക്കുന്നു.

അതോടൊപ്പം ജാർഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ദുരഭിമാനക്കൊലയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.2021 വരെയുള്ള വിവരങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളതെന്നും അതിന് ശേഷമുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും മന്ത്രി മറുപടിയിൽ സൂചിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത്. 2021ന് ശേഷം രാജ്യത്ത് ഡാറ്റകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയ കേന്ദ്ര സർക്കാരിന് ' ഡാറ്റ ഫോബിയ' യാണ്. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് പൊള്ളയായ വാഗ്ദാനമാണെന്നും രാജ്യത്ത് ദളിതർ ആക്രമിക്കപ്പെടുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്ന സമീപനമാണ് നരേന്ദ്രമോദിയും ബിജെപി സർക്കാരും സ്വീകരിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.