Skip to main content

വികലമായ എസ്‌ഐആർ നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം

വികലമായ എസ്‌ഐആർ(വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന) നടപടികളും ജനങ്ങളിൽ വലിയ വിഭാഗത്തിന്‌ വോട്ട്‌ അവകാശം നിഷേധിക്കുന്നതും തെരഞ്ഞെടുപ്പ്‌ കമീഷൻ അവസാനിപ്പിക്കണം. പതിവുപോലെ സുതാര്യമായും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലും നടക്കേണ്ട വോട്ടർപട്ടിക പരിഷ്‌കരണം അരാജകത്വം നിറഞ്ഞതും ജനങ്ങളെയും ഇ‍ൗ ജോലി ഏറ്റെടുക്കാൻ നിർബന്ധിതരായ ഉദ്യോഗസ്ഥരെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നതുമായി മാറിയിരിക്കുന്നു.

അങ്ങേയറ്റം തിടുക്കത്തിൽ, വളരെ മോശമായി ആസൂത്രണം ചെയ്യപ്പെട്ട നടപടിയാണിത്‌. വീട്‌ തോറും കയറി പരിശോധന നടത്താൻ ബിഎൽഒമാർക്ക്‌ നിശ്‌ചയിച്ച്‌ നൽകിയ സമയപരിധി ജോലി പൂർത്തീകരിക്കാൻ തികയുന്നതല്ല. തിടുക്കം കാരണം, പലയിടങ്ങളിലും ബിഎൽഒമാർ ചില പാർടി ഓഫീസുകളിൽ തങ്ങി വോട്ടർമാരിൽ അവിടെ എത്തണമെന്ന്‌ നിർദേശിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. വോട്ടർപട്ടികയിൽനിന്ന്‌ വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെടുന്നതിനും തെറ്റുകൾ കടന്നുകൂടുന്നതിനും ഇത്‌ ഇടയാക്കും.

ബിഎൽഒമാർക്കുമേൽ അടിച്ചേൽപ്പിച്ച കടുത്ത ജോലിഭാരം ഒട്ടേറെ ജീവൻ അപഹരിച്ചു. മതിയായ വിശ്രമം കൂടാതെ കഠിനമായി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്‌ അവർ. ഇത്തരം മരണങ്ങൾ ആകസ്‌മികമല്ല, നിരുത്തരവാദപരവും മനുഷ്യത്വഹീനവുമായ ഭരണനടപടികളുടെ ഫലമാണിത്‌.

വോട്ടർപട്ടിക കുറ്റമറ്റതാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനും തെരഞ്ഞെടുപ്പ്‌ കമീഷൻ വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാത്തത്‌ ഞെട്ടിപ്പിക്കുന്നു. ഇപ്പോൾ നടക്കുന്ന തീവ്ര പുനഃപരിശോധനയുടെ ലക്ഷ്യവും ഉദ്ദേശ്യവും സംബന്ധിച്ച്‌ ഗ‍ൗരവതരമായ ആശങ്കകൾ ഉയർത്തുന്നതാണിത്‌. ഫോമുകൾ അപ്പ്‌ലോഡ്‌ ചെയ്യാൻ ആഗ്രഹിക്കുന്ന ബിഎൽഒമാർക്കും വോട്ടർമാർക്കും ഇന്റർനെറ്റ്‌ കണക്ഷനിലെ പോരായ്‌മകളും സെർവർ പ്രശ്‌നങ്ങളും ഇതര സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നു. ഫോം പൂരിപ്പിച്ച്‌ അപ്പ്‌ലോഡ്‌ ചെയ്യുന്നത്‌ അങ്ങേയറ്റം പ്രതിബന്ധം നിറഞ്ഞ പ്രക്രിയയാണ്‌.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.