Skip to main content

രണ്ടായിരം രൂപ നോട്ട് പിൻവലിക്കൽ കേന്ദ്ര വികലനയത്തിന്റെ തുടർച്ച

കേന്ദ്രസർക്കാർ തുടരുന്നത്‌ വികല സാമ്പത്തികനയമാണെന്നതിന്‌ തെളിവാണ്‌ രണ്ടായിരം രൂപ നോട്ട്‌ പിൻവലിച്ച നടപടി. ദീർഘ വീക്ഷണത്തോടെയും ആസൂത്രണത്തോടെയുമല്ല കേന്ദ്രം സാമ്പത്തികനയം നടപ്പാക്കുന്നത്‌. ഏഴുവർഷത്തിനകം വീണ്ടും നോട്ട്‌ പിൻവലിച്ചത്‌ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നോട്ട്‌ നിരോധനവും മഹാമാരിയും അടക്കമുള്ള പ്രതിസന്ധികളിൽ നിന്ന്‌ കരകയറുന്ന വ്യാപാര – വ്യവസായമേഖലയെ തകർക്കുന്നതാണ്‌ കേന്ദ്രനീക്കം.

2015ൽ പ്രചാരത്തിലുണ്ടായിരുന്ന 85 ശതമാനം കറൻസി കേന്ദ്രസർക്കാർ നിരോധിച്ചു. കള്ളപ്പണം, അഴിമതി, ഭീകരപ്രവർത്തനം എന്നിവ തടയുമെന്ന് പ്രഖ്യാപിച്ചാണ്‌ 2016 നവംബർ എട്ടിന്‌ നോട്ട്‌ നിരോധിച്ചത്‌. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല. ഇപ്പോൾ രണ്ടായിരം രൂപ നോട്ടും പിൻവലിച്ചു. ഇതിലൂടെ 11 ശതമാനം കറൻസി ഇല്ലാതാവുകയാണ്. രാജ്യത്ത്‌ പ്രചാരത്തിലുള്ള കറൻസിയെ അസ്ഥിരമാക്കുകയാണ്‌ കേന്ദ്രം. ഇത്‌ വ്യാപാര – വ്യവസായമേഖലയെ മാത്രമല്ല, സമ്പദ്‌ഘടനയെയാകെ ബാധിക്കും.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് വ്യാപാരികൾ. കേന്ദ്ര സാമ്പത്തികനയം മൂലമുള്ള തകർച്ചയാണ് വ്യാപാരമേഖലയിൽ ഇന്നുള്ളത്. ജിഎസ്ടി നടപ്പാക്കിയതിലെ അശാസ്‌ത്രീയതയും വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. എന്നാൽ, കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളം ഏഴുവർഷമായി വ്യാപാരമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നിട്ടും സംസ്ഥാനം വ്യവസായങ്ങൾക്ക് പറ്റിയതല്ലെന്ന്‌ ചില നിക്ഷിപ്‌ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നു. ഇത് കേരള വിരുദ്ധ പ്രചാരണമാണ്.

വ്യവസായ – വാണിജ്യ സൗഹൃദാന്തരീക്ഷമാണ്‌ സംസ്ഥാനത്തുള്ളത്‌. രാജ്യത്തെ പൊതുമേഖല പൂട്ടുമ്പോൾ ഇവിടെ അതേറ്റെടുത്ത്‌ നടത്തുന്നു. ലോകോത്തര ബഹുരാഷ്‌ട്ര കമ്പനികൾപോലും കേരളത്തിലേക്ക് വരുന്നു. ലോക്കൗട്ടും ലേ ഓഫും ഇല്ലാത്ത തൊഴിൽ സംസ്കാരമാണ് വളരുന്നത്. കേരളം സ്‌റ്റാർട്ടപ് സൗഹൃദമായി. സംരംഭക വർഷത്തിലൂടെ ലക്ഷത്തിലധികം പുതുസംരംഭങ്ങൾ സ്ഥാപിതമായി. ഇതൊന്നും നുണ പ്രചരിപ്പിക്കുന്നവർ കാണുന്നില്ല.

വ്യവസായമേഖലയിൽ സുസ്ഥിരതയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. മാറുന്ന വെല്ലുവിളികൾ നേരിടാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യവസായങ്ങളെ കാലാനുസൃതമായി നവീകരിക്കും. നിക്ഷേപം വർധിപ്പിക്കുക, സുസ്ഥിര വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക, സംരംഭകരെ വളർത്തുക എന്നിവ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് എൽഡിഎഫ്‌ സർക്കാർ നടപ്പിലാക്കുന്നത്.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.