Skip to main content

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നത് എൽഡിഎഫ്‌ സർക്കാരിന് അഭിമാനം

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നത്. ക്ഷേമപദ്ധതികൾക്ക്‌ തുടക്കം കുറിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്‌. പ്രത്യുൽപാദനപരമല്ലെന്നായിരുന്നു വിമർശനം. ഇത്തരത്തിൽ പെൻഷൻ കൊടുത്തുകൂടായെന്നും പറഞ്ഞു.

കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ നാം നടപ്പാക്കുന്ന പദ്ധതികൾ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌മാണ്‌ എന്നതിലാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നു. അതിന്റെ അനുഭവത്തിലാണ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്‌. 2016ന്‌ മുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നുവെന്ന്‌ മറന്നുകൂട. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശികയായി കിട്ടാത്ത ഹതഭാഗ്യരുണ്ടായിരുന്നു. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. പെൻഷൻ സംബന്ധിച്ച്‌ വല്ലാത്ത ഉൽകണ്‌ഠയുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശിക തീർത്തു. പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ ക്ഷേമ പെൻഷൻ പ്രധാനഭാഗമായിരുന്നു. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങളെ അറിയിച്ച്‌ കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുപാട്‌ വാഗ്‌ദാനങ്ങളുണ്ടാകുമെന്നും അത്‌ നടപ്പാക്കാനുള്ളതല്ലെന്നുമാണ്‌ വലതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580ഉം നടപ്പാക്കി കാണിച്ചു.

ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന്‌ കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്‌. ഇത്‌ ചേർത്താണ്‌ സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്‌. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശികയായി നൽകാനുണ്ട്‌. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.